2014, ഏപ്രിൽ 30, ബുധനാഴ്‌ച

ബാലസമാജം കോട്ടയം ഭദ്രാസന സമ്മേളനം തുടങ്ങി



പുതുപ്പള്ളി: ബാലസമാജം കോട്ടയം ഭദ്രാസന സമ്മേളനം പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ ആരംഭിച്ചു.


പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് മര്‍ക്കോസ്, ഭദ്രാസന സെക്രട്ടറി തോമസ് വര്‍ഗീസ് കാവുങ്കല്‍, കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. റിഞ്ചു പി. കോശി, ഫാ. എം.കെ. ഫിലിപ്പ്, ഫാ. ഇട്ടി തോമസ്, ഫാ. പി.എം. സക്കറിയ, സെക്രട്ടറിമാരായ ജേക്കബ് ജോര്‍ജ്ജ്, സിലു ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്യാംപ് ഏപ്രില്‍ 30ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ ബാലസമാജം കേന്ദ്ര പ്രസിഡന്റ് ഡോ. ജോഷ്വാ മര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

2014, ഏപ്രിൽ 29, ചൊവ്വാഴ്ച

പുതുപ്പള്ളി പെരുന്നാള്‍ കൊടിയേറി




പുതുപ്പള്ളി: ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ പെരുന്നാളിന്‌ കൊടിയേറി. 
നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു കൊടിയേറ്റ്. പുതുപ്പള്ളി, എറികാട് കരക്കാര്‍ കൊടി ഉയര്‍ത്തുന്നതിനുള്ള കൊടിമരവുമായി പുതുപ്പള്ളി കവല ചുറ്റി ഘോഷയാത്ര പള്ളിയങ്കണത്തിലെത്തി. തുടര്‍ന്നുനടന്ന കൊടിയേറ്റില്‍ ഭക്തസഹസ്രങ്ങള്‍ പങ്കാളികളായി. മെയ് 4,5, 6,7 എന്നിവയാണ് പ്രധാന പെരുന്നാള്‍ ദിനങ്ങള്‍.

മെയ് ഒന്നിന് രാവിലെ 9ന് വെച്ചൂട്ട് സദ്യയ്ക്കുള്ള മാങ്ങാ അരിച്ചില്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. 10 മണിക്ക് നിറച്ചാര്‍ത്ത്2014 ചിത്രരചനാ മത്സരം. മെയ് ഒന്ന്, രണ്ട്, മൂന്ന് നാല് തിയ്യതികളില്‍ പ്രസിദ്ധമായ പുതുപ്പള്ളി കണ്‍വെന്‍ഷന്‍ നടക്കും. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ വചനസന്ദേശം നല്‍കും.
മെയ് മൂന്നിന് രാവിലെ 10ന് ക്വിസ്മത്സരം, രണ്ടുമണിക്ക് സംഗീതമത്സരം എന്നിവയുണ്ട്. മെയ് നാലിന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം ഇടവകദിനാചരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്രതാരം ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.കെ.മേനോന് പുതുപ്പള്ളി പള്ളിയുടെ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്ര സമര്‍പ്പണം.
മെയ് അഞ്ചിനാണ് തീര്‍ഥാടകസംഗമം. വൈകീട്ട് 5.30ന് സന്ധ്യാനമസ്‌കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. മെയ് ആറിന് രാവിലെ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കുശേഷം പ്രസിദ്ധമായ പൊന്നിന്‍കുരിശ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി ത്രോണോസില്‍ വയ്ക്കും. രണ്ടുമണിക്കാണ് വിറകിടീല്‍ ചടങ്ങ്. നാലുമണിക്ക് ആഘോഷപൂര്‍വം പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം, രാത്രി എട്ടിന് പുതുപ്പള്ളി കവലചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
വലിയപെരുന്നാള്‍ ദിവസമായ മെയ് ഏഴിന് പുലര്‍ച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. എട്ടുമണിക്ക് വിശുദ്ധ ഒന്‍പതിന്മേല്‍ കുര്‍ബാന, 11 മണിക്ക് വെച്ചൂട്ട് നേര്‍ച്ചസദ്യയും, കുട്ടികള്‍ക്കായുള്ള ആദ്യ ചോറൂട്ടും തുടങ്ങും. രണ്ടുമണിക്ക് ഇരവിനെല്ലൂര്‍ കവലചുറ്റിയുള്ള വര്‍ണാഭമായ പ്രദക്ഷിണം, നാലുമണിക്ക് നേര്‍ച്ച വിതരണത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

എല്ലാവഴികളും ഇനി പുതുപ്പള്ളിയിലേക്ക്





പുതുപ്പള്ളി * സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് ഇന്നു കൊടിയേറ്റ്. ഉച്ചയ്ക്കു രണ്ടിനു കൊടിമര ഘോഷയാത്ര. അഞ്ചിനു നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കൊടിയേറ്റും. നാളെ 10.30നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ബാലസമാജം ക്യാംപ് ഉദ്ഘാടനം ചെയ്യും. ഒന്നിനു രാവിലെ 9.30നു മറിയാമ്മ ഉമ്മന്‍ചാണ്ടി വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ ഉദ്ഘാടനം ചെയ്യും. നാലുവരെ ദിവസവും വൈകിട്ട് ആറിനു പുതുപ്പള്ളി കണ്‍വന്‍ഷന്‍. നാലിനു 10.30നു പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി സമ്മാനിക്കും. ആറിനു രാവിലെ ഒന്‍പതിനു കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തേവോദോറസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. 11നു മദ്ബഹായില്‍ പൊന്നിന്‍കുരിശ് സ്ഥാപിക്കല്‍, രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, അഞ്ചിനു വിറകിടീല്‍, 5.30നു പന്തിരുനാഴി പുറത്തെടുക്കല്‍, ആറിനു കല്‍ക്കട്ട ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്റ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്‌കാരം.

ഏഴിനു പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീല്‍. ഒന്‍പതിനു സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന, 11.10നു വെച്ചൂട്ട്, രണ്ടിനു പ്രദക്ഷിണം, നാലിനു നേര്‍ച്ചവിളമ്പ്.



പുതുപ്പള്ളി പള്ളി പെരുന്നാള്‍ കൊടിയേറ്റ് 28ന്‌



കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ് ഏഴുവരെ ആഘോഷിക്കും.


നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് നാനാജാതിമതസ്ഥര്‍ വിശുദ്ധന്റെ അനുഗ്രഹം തേടിയെത്തുന്നതോടെ പെരുന്നാള്‍ നാടിന്റെ മഹോത്സവമാകും. വികാരി ഫാ. മാത്യു വലിയപീടികയിലും കൈക്കാരന്മാരായ ലിജോ വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ.ജോര്‍ജ് കൊടുവത്ത്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

28ന് അഞ്ചുമണിക്ക് നിരണം ഭദ്രാസനാധിപന്‍ യൂഹാനോര്‍ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്ത തിരുനാളിന് കൊടിയേറ്റും. 29, 30 തിയ്യതികളില്‍ നടക്കുന്ന ബാലസമാജം കോട്ടയം യൂണിറ്റ് ക്യാമ്പ് 29ന് രാവിലെ 10.30ന് മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനംചെയ്യും.

മെയ് ഒന്നിന് രാവിലെ 9ന് വെച്ചൂട്ട് സദ്യയ്ക്കുള്ള മാങ്ങാ അരിച്ചില്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. 10 മണിക്ക് നിറച്ചാര്‍ത്ത്2014 ചിത്രരചനാ മത്സരം. മെയ് ഒന്ന്, രണ്ട്, മൂന്ന് നാല് തിയ്യതികളില്‍ പ്രസിദ്ധമായ പുതുപ്പള്ളി കണ്‍വെന്‍ഷന്‍ നടക്കും. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ വചനസന്ദേശം നല്‍കും.

മെയ് മൂന്നിന് രാവിലെ 10ന് ക്വിസ്മത്സരം, രണ്ടുമണിക്ക് സംഗീതമത്സരം എന്നിവയുണ്ട്. മെയ് നാലിന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം ഇടവകദിനാചരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്രതാരം ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.കെ.മേനോന് പുതുപ്പള്ളി പള്ളിയുടെ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്ര സമര്‍പ്പണം.

മെയ് അഞ്ചിനാണ് തീര്‍ഥാടകസംഗമം. വൈകീട്ട് 5.30ന് സന്ധ്യാനമസ്‌കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. മെയ് ആറിന് രാവിലെ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കുശേഷം പ്രസിദ്ധമായ പൊന്നിന്‍കുരിശ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി ത്രോണോസില്‍ വയ്ക്കും. രണ്ടുമണിക്കാണ് വിറകിടീല്‍ ചടങ്ങ്. നാലുമണിക്ക് ആഘോഷപൂര്‍വം പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം, രാത്രി എട്ടിന് പുതുപ്പള്ളി കവലചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.

വലിയപെരുന്നാള്‍ ദിവസമായ മെയ് ഏഴിന് പുലര്‍ച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. എട്ടുമണിക്ക് വിശുദ്ധ ഒന്‍പതിന്മേല്‍ കുര്‍ബാന, 11 മണിക്ക് വെച്ചൂട്ട് നേര്‍ച്ചസദ്യയും, കുട്ടികള്‍ക്കായുള്ള ആദ്യ ചോറൂട്ടും തുടങ്ങും. രണ്ടുമണിക്ക് ഇരവിനെല്ലൂര്‍ കവലചുറ്റിയുള്ള വര്‍ണാഭമായ പ്രദക്ഷിണം, നാലുമണിക്ക് നേര്‍ച്ച വിതരണത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

പ്രഥമ റ്റിട്ടോ മെമ്മോറിയൽ പെയിന്റിംഗ് മത്സരം




പുതുപ്പള്ളി പള്ളി യൂത്ത് മൂവ്മെന്റിന്റെ നേതൃതത്തിൽ 2014 മെയ്‌ 1നു നടത്തപെടുന്ന പ്രഥമ റ്റിട്ടോ മെമ്മോറിയൽ പെയിന്റിംഗ് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ പേര് പുതുപ്പള്ളി പള്ളി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാള്‍ 28ന് കൊടിയേറും


ഭാരതത്തിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് 28-ാം തിയ്യതി കൊടിയേറും. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. മെയ് 5, 6, 7 തിയ്യതികളിലാണ് പ്രധാന പെരുന്നാള്‍.

കേരളത്തിനകത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു. വിശ്രമത്തിനും ധ്യാനത്തിനും വേണ്ടിയുള്ള കൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണം, ഭക്തജനങ്ങളുടെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, വെച്ചൂട്ട് നേര്‍ച്ചസദ്യയ്ക്കുള്ള ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം രണ്ടുലക്ഷം വിശ്വാസികള്‍ക്ക് വേണ്ട വെച്ചൂട്ട് സദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് ഉത്സവ ഏരിയ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടിവെള്ളം, പരിസരശുചീകരണം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ വേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പള്ളിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ഉണ്ട്.

പുതുപ്പള്ളി പള്ളി നല്‍കിവരുന്ന 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' അവാര്‍ഡ് ഈ വര്‍ഷം പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനും സാമൂഹ്യപ്രവര്‍ത്തകനുമായ സി.കെ.മേനോന് മെയ് 4ന് ചേരുന്ന പൊതുസമ്മേളനത്തില്‍ നല്‍കും. പെരുന്നാള്‍ച്ചടങ്ങുകള്‍ക്ക് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.



2014, ഏപ്രിൽ 2, ബുധനാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ വിവാഹ ധനസഹായം വിതരണം ചെയ്തു



നിര്ധനരായ 50 യുവതികള്ക്കു പുതുപ്പള്ളി പള്ളിയില്‍ മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വിവാഹ ധനസഹായം വിതരണം ചെയ്തു.

കുര്ബാനയ്ക്കുശേഷം പള്ളിയില്‍ ചേര്ന്ന സമ്മേളനത്തില്‍ കാതോലിക്കാ ബാവാ, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി, പരിസ്ഥിതി കമ്മിഷന്‍ ചെയര്മാന്‍ ഡോ. കെ.പി. ജോയി, ഫാ. തോമസ് വര്ഗീസ് കാവുങ്കല്‍, ഡോ. കുര്യന്‍ പി. തോമസ് പെരിഞ്ചേരില്‍, റവ. ഫാ. മാത്യു വര്ഗീസ്, ഫാ. ഇട്ടി തോമസ്, ഫാ. എം.കെ. ഫിലിപ്പ്, ജേക്കബ് ഫിലിപ്പ് മണലുംഭാഗം എന്നിവര്‍ പ്രസംഗിച്ചു. പുതുപ്പള്ളി പെരുന്നാളിന്റെ സ്വാഗതസംഘം ഓഫിസ് ബാവാ ഉദ്ഘാടനം ചെയ്തു.