2023 ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്

 

Oommen Chandy

 പുതുപ്പള്ളിയുടെ ചിറകുകൾ പ്രതീക്ഷയുടെ ആകാശം സമ്മാനിച്ച ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്. ഉമ്മൻ ചാണ്ടീ ഓർമയായത്തിനു ശേഷമുള്ള ആദ്യ പിറന്നാൾ, മരണാനന്തരവും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അതുല്യനായ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികദിനം സാന്ത്വനദിനമായി സഹപ്രവർത്തകർ ആചരിക്കും.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കുർബാന ഉമ്മൻ ചാണ്ടി മുടക്കാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പിറന്നാളിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്. പിറന്നാൾ ദിനം ആലുവ ഗവ.ഗെസ്റ്റ് ഹൗസിൽ ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മുട്ടിയും അടക്കമുള്ളവർ നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു.

പതിവിനു വിപരീതമായി മുടിയൊക്കെ ചീകിയൊതുക്കിയിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ചീകാതെ മുന്നിലേക്ക് അലസമായി ഇട്ട മുടിയാണ് നന്നായി ഇണങ്ങുന്നതെന്നും അതാണ് മനസ്സിൽ പതിഞ്ഞ മുഖമെന്നും മമ്മൂട്ടി പറയുകയും ചെയ്തു.

ആലുവയിൽ നിന്നു ആശുപത്രിയിലേക്കു പോകാനായിരുന്നു ഉമ്മൻ ചാണ്ടി തീരുമാനിച്ചിരുന്നത്. അർധരാത്രിയോടെ തീരുമാനം മാറ്റി. ഉമ്മൻ ചാണ്ടി പിറ്റേന്ന് നേരെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. തുടർന്നു പുതുപ്പള്ളിപള്ളിയിലും പാമ്പാടി ദയറയിലും പ്രാർഥനയിൽ പങ്കു കൊണ്ടു. ഇതിനുശേഷം ചികിത്സയുടെ ദിനങ്ങളയിരുന്നു. എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി യാത്രയും പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ അഭാവത്തിലും പതിവുകൾ തെറ്റിക്കാതെയാണ് കുടുംബാംഗങ്ങൾ പിറന്നാൾ ദിനം ക്രമീകരിച്ചിരിക്കുന്നത്.  പുതുപ്പള്ളി പള്ളിയിൽ രാവിലെ കുർബാനയും വൈകിട്ട് 3.30നു കല്ലറയിൽ പ്രാർഥനയും ഉണ്ടായിരിക്കും.

  പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ  വൈകിട്ട് 3.30നു 1001 സന്നദ്ധ സേന പ്രവർത്തകർ പുനരർപ്പണ പ്രതിജ്ഞയെടുക്കും. നാലിനു ചേരുന്ന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി വയലാർ രവി "ഒസി ചാരിറ്റബിൾ ട്രസ്റ്റ് കർമ സേന" യുടെ ഉദ്ഘാടനം നിർവഹിക്കും.


പരുമല പദയാത്ര നവംബർ ഒന്നാം തിയതി ആരംഭിക്കുന്നതാണ്

 



എല്ലാ വർഷത്തെയും പോലെ ഇത്തവണയും നവംബർ 1- ന് പരുമല പദയാത്ര രാവിലെ 5:00-am ന് പുതുപ്പള്ളി പള്ളിയിൽ നിന്നും ആരംഭിക്കുന്നതാണ്.


• പരുമലയിൽ നിന്ന് തിരിച്ചു വാഹന  സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

2023 ഒക്‌ടോബർ 26, വ്യാഴാഴ്‌ച

പുതുപ്പള്ളിയിൽ മെഗാ മെഡിക്കൽ ക്യാംപ്

 


പുതുപ്പള്ളി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ പാറേട്ട്  മാർ ഇവാനിയോസ് ആശുപത്രിയുടെയും ഡയാ കെയർ  ക്ലിനിക്കൽ ലബോറട്ടറിയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഞായറാഴ്ച (ഒക്ടോബർ 29) രാവിലെ 10 മണി മുതൽ 1.30 വരെ നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിലാണ് ക്യാംപ്.  

ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻറ്റി, ഓർത്തോ, പൾമനോളജി, ദന്തൽ, ഡയബറ്റോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭിക്കും. ഡയബറ്റിക്, ബ്ലഡ്പ്രഷർ, യൂറിക് ആസിഡ്, ബോൺ ഡെൻസിറ്റി, പരിശോധനകളും സൗജന്യമാണ്. രജിസ്ട്രേഷൻ അന്നു രാവിലെ 9..30 മുതൽ ആരംഭിക്കും.



2023 ഒക്‌ടോബർ 25, ബുധനാഴ്‌ച

പി പി മത്തായിയുടെ മരണം കൊലപാതകമെന്ന് CBI കണ്ടെത്തി. കുറ്റപത്രം CBI കോടതിയിൽ ഹാജരാക്കി.

 


         പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ   കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയ പി പി   മത്തായിയുടെ കേസില്‍ ഏഴു വനം വകുപ്പ് ഉദോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തി സിബിഐ  റിപ്പോർട്ട്.

അന്യായമായാണ് പി പി മത്തായിയെ ( പൊന്നു)വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ  മത്തായിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുപോയി വനത്തിൽ വച്ച് മർദ്ദിക്കുകയും - കുടപ്പനക്കുളത്തുള്ള കുടുംബവീട്ടിൽ എത്തിച്ച് കിണറ്റിൽ ഇറങ്ങാൻ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

വനംവകുപ്പിന്‍റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.അങ്ങനൊരു കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് മാത്രമേ സാധിക്കുവെന്നും , വനവകുപ്പിന് കേസ് എടുക്കാൻ അധികാരമില്ലെന്ന് സിബിഐ കുറ്റപത്രം പറയുന്നു.തെളിവെടുപ്പിനിടെ കിണറ്റിൽ വീണ പി പി മത്തായിയെ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല. 

     ഡെപ്യൂട്ടി റേഞ്ച്  ഓഫീസർ രാജേഷ്,സ്‌പെഷ്യൽ ഫോറസ്റ്റ്  ഓഫീസർ പ്രദീപ്,ഓഫീസർമാരായ അനിൽകുമാർ,സന്തോഷ്,ലക്ഷ്‌മി,സെക്ഷൻ ഫോറെസ്റ് ഓഫീസർ ജോസ് വിൽ‌സൺ ഡിക്രൂസ് എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു.

പി പി മത്തായി മരിച്ച ശേഷം മൃതദേഹം ശവസംസ്ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബയുടെയും കുടുംബത്തിന്റെയും വെരി റവ ബസലേൽ റമ്പാൻ നേതൃതം നൽകിയ കുടപ്പനക്കുളം  ദേശസമിതിയുടെ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും,യുവജനപ്രസ്ഥാന സജീവ പ്രവർത്തകനുമായ പി പി മത്തായിക്ക് നീതി ലഭിക്കുന്നതിനായി ഭാഗ്യസ്മരണാർഹരായ പരിശുദ്ധ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവ തിരുമേനിയുടെ നിർദേശത്തിൽ മലങ്കര സഭയിലെ  അഭിവന്ദ്യ തിരുമേനിമാരും , വൈദികരും , അൽമായരും , മാനേജിങ് കമ്മിറ്റി അംഗങ്ങളും , അസോസിയേഷൻ പ്രതിനിധികളും ,മലങ്കര സഭയുടെ വിവിധ ആത്‌മീയ സംഘടനാ പ്രസ്ഥാനങ്ങളും , മലങ്കര സഭയുടെ സോഷ്യൽ മീഡിയകളും പിന്തുണയുമായി ഭവനത്തിലും, സമരപന്തലിലും എത്തുകയും, പി പി മത്തായിയുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുകയും ഭരണ തലത്തിലും അധികാര കേന്ദ്രങ്ങളിലും പരാതികൾ സമർപ്പിക്കുകയും ചെയ്തിരുന്നു.