2014, മേയ് 27, ചൊവ്വാഴ്ച

പരിശുദ്ധ ദിദിമോസ് വലിയ ബാവാ കാലം ചെയ്തു


പരുമല: മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്റെ കാതോലിക്കായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ കാലം ചെയ്തു. ഇന്ന് വൈകിട്ട് 7.30ന് പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 2010ന് സ്ഥാനത്യാഗം ചെയ്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിരാ തോമസിന്റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രായി 1921 ഒക്ടോബര്‍ 29ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാന്തരം 1939ല്‍ പത്തനാപുരം മൌണ്ട് താബോര്‍ ദയറായില്‍ ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1945ല്‍ കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റും 1951ല്‍ തൃശ്ശിനാപ്പള്ളി നാഷണല്‍ കോളജില്‍ നിന്ന് ബി.എ.യും, 1954ല്‍ മദ്രാസ് മെസ്റണ്‍ ട്രെയിനിംഗ് കോളജില്‍ നിന്ന് ബി.റ്റി.യും, 1981ല്‍ കോണ്‍പൂര്‍ ക്രൈസ്റ് ചര്‍ച്ച് കോളജില്‍ നിന്ന് എം.എ.യും കരസ്ഥമാക്കി.

പുണ്യശ്ളോകനായ തോമാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെയും പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവായുടെയും ശിക്ഷണത്തില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1941ല്‍ ശെമ്മാശപട്ടവും, 1950ല്‍ കശ്ശീശാപട്ടവും, പ.ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ചു. തുടര്‍ന്ന് കുന്നന്താം സെന്റ് മേരീസ്, വേങ്ങല്‍ സെന്റ് ജോര്‍ജ്ജ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

തൃശ്ശിനാപ്പള്ളി പൊന്നയ്യാ ഹൈസ്കൂള്‍, സെന്റ് സ്റീഫന്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ ഹെഡ്മാസ്റര്‍, പത്തനാപുരം സെന്റ് സ്റീഫന്‍സ് കോളജ് ഇംഗ്ളീഷ് വിഭാഗം പ്രൊഫസര്‍-വൈസ് പ്രിന്‍സിപ്പാള്‍, ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യാര്‍ഹമായി പ്രവര്‍ത്തിച്ചു.

1965ല്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവാ റമ്പാന്‍ സ്ഥാനം നല്‍കി. 1966 ഓഗസ്റ് 24ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍വെച്ച് നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില്‍ തോമസ് മാര്‍ തിമോത്തിയോസ് എന്ന നാമധേയത്തില്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവാ മെത്രാപ്പോലീത്തയായി വാഴിച്ചു. 1966 നവംബര്‍ 11ന് മലബാര്‍ ഭദ്രാസനാധിപായി നിയമിതനായി. മലബാര്‍ ഭദ്രാസത്തിന്റെ ആധുനിക ശില്പിയാണ്.

പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍, റഷ്യ, അര്‍മ്മീനിയ, റൂമിനിയ, അമേരിക്ക, കാനഡ, ഇംഗ്ളണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 23 വര്‍ഷം പത്തനാപുരം ദയറായില്‍ സന്യാസവൃത്തിയില്‍ ജീവിച്ച ഇദ്ദേഹം നാളിതുവരെയും പത്തനാപുരം മൌണ്ട് താബോര്‍ ദയറായുടെയും മഠത്തിന്റെയും സുപ്പീരിയറും മറ്റ് സ്ഥാപനങ്ങളുടെ മാനേജരുമായിരുന്നു.
1992 സെപ്റ്റംബര്‍ 10ന് പരുമലയില്‍ നടന്ന മലങ്കര അസോസിയേഷന്‍ നിയുക്ത കാതോലിക്കയായി ഐഖ്യകണ്ഠേന നിയമിതനായി. 2005 ഒക്ടോബര്‍ 31ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റു.

2014, മേയ് 10, ശനിയാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ നാളെ (മെയ് 11 ഞായർ)


5.30 am പ്രഭാത പാർത്ഥന
6.30 am മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ കാര്‍മികത്വത്തില്‍ വി.കുര്‍ബാന.
8.00 am പ്രഭാത നമസ്ക്കാരം
9.00 am വി. മുന്നിൻമേൽ കുർബാന മലബാർ ഭദ്രാസനധിപൻ അഭി. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത
3.30 pm സ്വാന്തനം പാർത്ഥന സംഗമം
4.00 pm വചനഘോഷണം - റവ. ഗീവർഗീസ് റമ്പാൻ, ഇലവുകാട്ടു
5.00 pm മധ്യസ്ഥ പാർത്ഥന

~~~~~~~

2014, മേയ് 8, വ്യാഴാഴ്‌ച

വെച്ചൂട്ടിന് ഭക്തസഹസ്രങ്ങള്‍


പുതുപ്പള്ളി: മാനം തെളിഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പുതുപ്പള്ളി പള്ളി പ്പെരുന്നാളിന്റെ ഭാഗമായുള്ള വെച്ചൂട്ടില്‍ പങ്കെടുത്തത് ഭക്തസഹസ്രങ്ങള്‍. വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുംവണ്ണം മഴ മാറിനിന്നത് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമായി.


പെരുന്നാള്‍ദിനത്തില്‍ രാവിലെനടന്ന ഒന്‍പതിന്മേല്‍ കുര്‍ബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗേസബിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വംവഹിച്ചു. ശ്ലൈഹിക വാഴ്വിനെതുടര്‍ന്ന് 11.30ഓടെ വെച്ചൂട്ട് ആരംഭിച്ചു. പള്ളിക്കുമുമ്പില്‍ കൊടൂരാറിന്റെ തീരത്ത് ഒരുക്കിയ വിശാലമായ പന്തലിലും പള്ളി ഓഡിറ്റോറിയത്തിനകത്തുമായി വെച്ചൂട്ട് നടന്നു.
പതിനഞ്ചിലേറെ കൗണ്ടറുകളില്‍നിന്ന് വരിനിന്നെത്തിയവര്‍ക്ക് ചോറും കറികളും നല്‍കി. ചോറ്, മാങ്ങാക്കറി, ചമ്മന്തിപ്പൊടി, മോര് എന്നിവയടങ്ങിയ സസ്യാഹാരമാണ് വിളമ്പിയത്. കൊച്ചുകുട്ടികള്‍ക്കുവേണ്ടി നടന്ന ആദ്യചോറൂട്ടിലും നൂറുകണക്കിന് കുരുന്നുകള്‍ പങ്കെടുത്തു. അങ്ങാടി, ഇരവിനല്ലൂര്‍ കവലചുറ്റിയുള്ള പ്രദക്ഷിണം പള്ളിയിലെത്തിയശേഷം അപ്പവും കോഴിയിറച്ചിയും നേര്‍ച്ച വിളമ്പും നടന്നു.

ഭക്തിസാന്ദ്രമായി വെച്ചൂട്ട്

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ 
ഇന്നലെ വെച്ചൂട്ടില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍.

പുതുപ്പള്ളി പെരുന്നാളിനോടനു ബന്ധിച്ചു നടന്ന വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കുഞ്ഞുങ്ങള്‍ക്കു വൈദികരുടെ നേതൃത്വത്തില്‍ ആദ്യ ചോറൂട്ടും നടത്തി. രാവിലെ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന നടന്നു.

തുടര്‍ന്നായിരുന്നു വെച്ചൂട്ട്. 751 പറഅരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. മാങ്ങാക്കറിയും മോരുംചേര്‍ത്ത വെച്ചൂട്ട് പാള കൊണ്ട് നിര്‍മിച്ച പ്ലേറ്റിലായിരുന്നു വിളമ്പിയത്. ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പിങ്കല്‍ നടന്ന അഖണ്ഡപ്രാര്‍ഥനാ ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു. വെച്ചൂട്ടിനെ തുടര്‍ന്നു കോഴി ലേലം, അങ്ങാടി ഇരവിനെല്ലൂര്‍ കവല ചുറ്റി പ്രദക്ഷിണം എന്നിവയും നടന്നു.

പെരുന്നാള്‍ സമാപനത്തിലെ പ്രധാന നേര്‍ച്ചയായഅപ്പവും കോഴിയിറച്ചിയും വിളമ്പിനു ശേഷമാണ് തീര്‍ഥാടക സമൂഹം മടങ്ങിയത്. വികാരിഫാ. മാത്യുവര്‍ഗീസ് വലിയപീടികയില്‍, ഫാ. എം.കെ. ഫിലിപ് മാടാംകുന്നേല്‍, ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, കൈക്കാരന്മാരായ ലിജോയ് വര്‍ഗീസ് കളപ്പുരക്കല്‍, കെ. ജോര്‍ജ് കൊടുവത്ത് കരോട്ട്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ എന്നിവര്‍ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകളില്‍ പങ്കെടുത്തു.


2014, മേയ് 7, ബുധനാഴ്‌ച

പുതുപ്പള്ളി വെച്ചൂട്ട് ഇന്ന്


പുതുപ്പള്ളി * എട്ടുനാടും കീര്‍ത്തികേട്ട പുതുപ്പള്ളി പള്ളിയിലെ ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് ഇന്ന്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന്റെ ഭാഗമായ ഭക്തിയുടെ രുചിക്കൂട്ടൊരുക്കുന്ന വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ തീര്‍ഥാടക സഹസ്രങ്ങള്‍ ഒഴുകിയെത്തും. ഇന്നു 11.10നു വെച്ചൂട്ട് ആരംഭിക്കും. നൂറുകണക്കിനു കുരുന്നുകള്‍ക്ക് ആദ്യചോറൂട്ടും പള്ളിയില്‍ നടത്തും. പുതുപ്പള്ളി പള്ളിയുടെ സവിശേഷതയാണ് വെച്ചൂട്ടും കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ടും. നേര്‍ച്ചയായി വിളമ്പുന്ന ചോറ് ദിവ്യഔഷധമെന്നു ഭക്തര്‍ വിശ്വസിക്കുന്നു.

ഭവനങ്ങളില്‍ കൊണ്ടുപോയി നേര്‍ച്ചച്ചോറ് ഉണക്കിസൂക്ഷിക്കുന്നവരുമുണ്ട്. വൈദികരുടെ നേതൃത്വത്തിലാണ് കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ട് നടത്തുന്നത്. 751 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കുന്നത്. ഉച്ചകഴിഞ്ഞു പ്രദക്ഷിണത്തിനുശേഷം നേര്‍ച്ചവിളമ്പും നടത്തും. രണ്ടിന് അങ്ങാടി ഇരവിനെല്ലൂര്‍ കവല ചുറ്റി ആഘോഷപൂര്‍വമായ പ്രദക്ഷിണം നടത്തും. അപ്പവും കോഴിയുമാണ് നേര്‍ച്ചയില്‍ വിളമ്പുക. അപ്പം ഇടവകയിലെ ഭവനങ്ങളില്‍ നിന്നും തീര്‍ഥാടകരില്‍ നിന്നും നേര്‍ച്ചയായി ലഭിക്കുന്നതാണ്.

ഭക്തിയുടെ പൊന്‍പ്രഭ ചൊരിഞ്ഞു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ മാത്രം പുറത്തെടുക്കുന്ന ദിവ്യമായ പൊന്നിന്‍കുരിശ് ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ തീര്‍ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ശേഷമായിരുന്നു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കല്‍ ചടങ്ങു നടന്നത്.



പുതുപ്പള്ളിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; വെച്ചൂട്ട് ഇന്ന്


പുതുപ്പള്ളി: തോരാതെ പെയ്ത മഴ അകമ്പടിയേകിയ വിറകിടീല്‍ ഘോഷയാത്രയില്‍ ഭക്തജന സഹസ്രങ്ങള്‍ അത്യാദരപൂര്‍വ്വം പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിമിര്‍ത്തുപെയ്ത മഴയെ അവഗണിച്ച് സഹദായോടുള്ള ഭക്തി പ്രകടമാക്കി സ്ത്രീകളും കുട്ടികളുമടക്കമുള്ള ഭക്തര്‍ പുതുപ്പള്ളി പള്ളിയിലേക്കെത്തി.
ആദ്യം പുതുപ്പള്ളിക്കവലയിലെ കുരിശടിക്കുമുമ്പില്‍ ഘോഷയാത്രയായി എത്തിയത് പുതുപ്പള്ളി കരയില്‍ നിന്നുള്ളവരാണ്. തുടര്‍ന്ന് എറികാട് കരക്കാര്‍എത്തി. ഇരുകരക്കാരും ഒരുമിച്ച് വാദ്യമേളങ്ങള്‍ ഗീവര്‍ഗീസ് സഹദായെ അനുസ്മരിക്കുന്ന പാട്ടുകള്‍, ആര്‍പ്പുവിളികള്‍ എന്നിവയോടെ പുതുപ്പള്ളി പള്ളിയിലേക്ക് തിരിച്ചു.


വിറകിടീല്‍ ഘോഷയാത്ര പള്ളിയങ്കണത്തില്‍ എത്തിയശേഷം പള്ളിക്കു മുന്നിലെ കല്‍ക്കുരിശ് വണങ്ങി പള്ളിക്ക് പ്രദക്ഷിണം ചെയ്ത്, കൊടൂരാറിന്റെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിറകുകള്‍ നിക്ഷേപിച്ചു. തുടര്‍ന്ന് വലിയ പെരുന്നാള്‍ദിനം വെച്ചൂട്ടിന് അരിവയ്ക്കുന്നതിനുള്ള പന്തിരുനാഴി ആഘോഷപൂര്‍വ്വം പുറത്തെടുത്തു. കുത്തുവിളക്കിന് പിന്നിലായി ഭക്തര്‍ പന്തിരുനാഴി കൈകളില്‍ ഉയര്‍ത്തി പള്ളിക്കുമുമ്പിലെ കല്‍ക്കുരിശിന് പ്രദക്ഷിണമായി പ്രത്യേകം ഒരുക്കിയ അടുപ്പില്‍ ഉറപ്പിച്ചു. തുടര്‍ന്ന് രാത്രി ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ് നടന്നു.


രാവിലെ നടന്ന അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. രാത്രി ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം നടത്തി. നിലയ്ക്കല്‍പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണത്തെ തുടര്‍ന്ന് ശ്ലൈഹിക വാഴ്വ്, കരിമരുന്ന് കലാപ്രകടനം, തിരുശേഷിപ്പിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന, രാത്രിനമസ്‌കാരം എന്നിവ നടന്നു.

വെച്ചൂട്ട് രാവിലെ 11.10ന്‌

പുതുപ്പള്ളി: പെരുന്നാള്‍ദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ വെച്ചൂട്ട് ബുധനാഴ്ച രാവിലെ 11.10ന് നടക്കും. ഇതോടൊപ്പം കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ടിനുള്ള അവസരമുണ്ട്. പുലര്‍ച്ചെ പ്രഭാതനമസ്‌കാരത്തെത്തുടര്‍ന്നുള്ള കുര്‍ബാനയ്ക്ക് ഫാ.തോമസ് വര്‍ഗീസ് കാവുങ്കല്‍ നേതൃത്വം നല്‍കും. 8ന് പ്രഭാതനമസ്‌കാരം, 9ന് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന, ഉച്ചയ്ക്ക് 2ന് അങ്ങാടി ഇരവിനല്ലൂര്‍ കവലചുറ്റി പ്രദക്ഷിണം, 4ന് അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ് എന്നിവയുണ്ട്.

ഗതാഗത നിയന്ത്രണം

പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പുതുപ്പള്ളിയിലും പരിസരത്തും ബുധനാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. മണര്‍കാടു ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്കു വരുന്ന ഭാരവണ്ടികള്‍ കോട്ടയം ഭാഗത്തേക്ക് തിരിഞ്ഞു പോകണം. കഞ്ഞിക്കുഴി ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്കുവരുന്ന സര്‍വീസ് ബസ്സുകളൊഴികെ എല്ലാ വാഹനങ്ങളും മന്ദിരം കലുങ്ക്, പൂമറ്റം, കവല, കാഞ്ഞിരത്തുംമൂട്, ഐ.എച്ച്.ആര്‍.ഡി. സ്‌കൂള്‍ ജങ്ഷന്‍, നാരകത്തോട്, വെട്ടത്തുകവല വഴി തിരിഞ്ഞു പോകണം. ഞാലിയാകുഴി ഭാഗത്തുനിന്നുള്ള സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഇരവിനല്ലൂര്‍ കലുങ്ക് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് കൊല്ലാടുവഴി പോകണം. പുതുപ്പള്ളി പള്ളിക്ക് മുന്‍വശത്തുകൂടി കടന്നുപോകുന്ന എല്ലാ സര്‍വീസ് ബസ്സുകളും പാത്രിയാര്‍ക്കീസ് പള്ളിക്കു സമീപമുള്ള കലുങ്കിന്റെ ഭാഗത്താണ് നിര്‍ത്തേണ്ടത്. പുതുപ്പള്ളി കവലമുതല്‍ പള്ളിറോഡ്, ബസ്സ്റ്റാന്‍ഡ് ഭാഗം റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. പള്ളിയിലേക്കുവരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇരവിനല്ലൂര്‍ കലുങ്കിനു സമീപവും നിലയ്ക്കല്‍പള്ളി ഗ്രൗണ്ടിലും ജോര്‍ജിയന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കുചെയ്യാം.


2014, മേയ് 6, ചൊവ്വാഴ്ച

പുതുപ്പള്ളി ഭക്തിസാന്ദ്രം: പ്രധാന പെരുന്നാള്‍ ഇന്നും നാളെയും



പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ ഇന്നും നാളെയും. വിശ്വാസ പ്രാധാന്യവും ആചാരത്തനിമയും നിറയുന്ന പെരുന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും ഒഴുകിയെത്തുന്ന തീര്‍ഥാടകരുടെ തിരക്കിലായി പുതുപ്പള്ളി ദേശം.

പെരുന്നാളിന്റെ ഭാഗമായ വിശ്വാസ പ്രാധാന്യം നിറഞ്ഞ വെച്ചൂട്ടും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂണും നാളെയാണ്. ഇന്നു ഒന്‍പതിന് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ഡോ. യൂഹാനോന്‍ മാര്‍ തോവോദോറോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു പെരുനാള്‍ ദിനങ്ങളില്‍ മാത്രം സ്ഥാപിക്കുന്ന പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും. രണ്ടിനു വിറകിടീല്‍ ഘോഷയാത്ര. അഞ്ചിനു വിറകിടീല്‍, 5.30നു പ്രസിദ്ധമായ പന്തിരുനാഴി പുറത്തെടുക്കല്‍, ആറിനു സന്ധ്യാനമസ്‌ക്കാരത്തിനു ജോസഫ് മാര്‍ ദിവന്നാസിയോസ് കാര്‍മികത്വം വഹിക്കും. നിലക്കല്‍പള്ളി, പുതുപ്പളളി കവല ചുറ്റിയുള്ള ആഘോഷപൂര്‍വമായ പ്രദക്ഷിണം എട്ടിനു നടക്കും. 10നു കരിമരുന്ന് കലാപ്രകടനം. 10.30നു ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പിനു മുന്നില്‍ അഖണ്ഡപ്രാര്‍ഥന ആരംഭിക്കും.

നാളെ പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനു അരിയിടും. ഒമ്പതിനു ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്കു അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു ശ്ലൈഹിക വാഴ്‌വ്. 11.10നു പ്രസിദ്ധമായ വെച്ചൂട്ടും കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ചോറൂണും. രണ്ടു മണിക്കു അങ്ങാടി, ഇരവിനല്ലൂര്‍ കവല ചുറ്റിയുള്ള പ്രദക്ഷിണം.നാലിനു അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ്.


അവയവദാന സമ്മതപത്രം കൈമാറി



മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സേവനവിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടത്തിയ അവയവദാന ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. ഐസക് പാമ്പാടി ക്ലാസ് എടുത്തു. ഇടവകയില്‍നിന്ന് 2000 സമ്മതപത്രങ്ങള്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ ആദ്യഘട്ടമായി 500 സമ്മതപത്രങ്ങള്‍ ലഭിച്ചു.

വികാരി ഫാ. മാത്യു വര്‍ഗീസ് വലിയ പീടികയില്‍, കൈക്കാരന്‍മാരായ ലിജോയ് വര്‍ഗീസ്, കെ. ജോര്‍ജ്, സെക്രട്ടറി എബി മാത്യു, ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഡോ. ജോജി ഫിലിപ് എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി. പദ്ധതിയില്‍ ലഭിച്ച സമ്മതപത്രങ്ങള്‍ സഭയ്ക്കുവേണ്ടി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് ഡോ. കെ. ജയകുമാറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി.




2014, മേയ് 5, തിങ്കളാഴ്‌ച

പുമ്മറ്റം ജംക്ഷനില്‍ റാസയ്ക്ക് സ്വീകരണം



പുതുപ്പള്ളി * പുതുപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു കൈതമറ്റം ചാപ്പലില്‍നിന്നു ഇന്ന് 6.45ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള റാസയ്ക്ക് പുമ്മറ്റം ജംക്ഷനില്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസഫ് കടുകുന്നേലിന്റെയും ഇടവക അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

പുതുപ്പള്ളി പള്ളിയുടെ പ്രവര്‍ത്തനം ജാതിമതത്തിന് അതീതം: മുഖ്യമന്ത്രി


പുതുപ്പള്ളി * നാടിന്റെ ഏറ്റവും വലിയ ഐശ്വര്യവും നന്മയുമാണു പുതുപ്പള്ളി പള്ളിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകള്‍ക്കതീതമായി പള്ളിയുടെ പ്രവര്‍ത്തനങ്ങളെ എല്ലാവരും കാണുന്നതാണു പുതുപ്പള്ളിയുടെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരം ഇടവകാംഗങ്ങള്‍ ഒപ്പിട്ട അവയവദാന സമ്മതപത്രം യോഗത്തില്‍ സമര്‍പ്പണം നടത്തി.

യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് അധ്യക്ഷത വഹിച്ചു. പള്ളി നടത്തുന്ന ഒന്‍പതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തലയും പള്ളിയുടെ വിവരങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിച്ചു. മുഖ്യമന്ത്രിയും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസും ചേര്‍ന്നു നോര്‍ക്ക ഡയറക്ടര്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കി ആദരിച്ചു.

സമ്മാനദാനം ചലച്ചിത്രതാരം ദിലീപ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശശികല ദേവി, വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍, സഹവികാരി ഫാ. എം.കെ. ഫിലിപ്പ് മാടാംകുന്നേല്‍, കൈക്കാരന്മാരായ ലിയോജ് വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ. ജോര്‍ജ് കൊടുവത്ത് കരോട്ട്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍, ഡോ. ജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വല്‍സമ്മ മാണി, ഏബ്രഹാം ചാക്കോ, ജിനു പോള്‍ പ്രസംഗിച്ചു.



ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പുതുപ്പള്ളി വലിയപള്ളി




പുതുപ്പള്ളി: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുകയെന്ന െ്രെകസ്തവദൗത്യം നിറവേറ്റുകയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി. പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ ജീവകാരുണ്യ, സേവനപ്രവര്‍ത്തനങ്ങളാണ് പ്രഖ്യാപിച്ചത്.

വിവാഹധനസഹായ വിതരണമുള്‍െപ്പടെ പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് സംഘാടകര്‍ ലക്ഷ്യംെവയ്ക്കുന്നത്. ഒമ്പത് വിഭാഗങ്ങളിലാി ഭവനദാനം, പഠനസഹായം, വിവാഹം, വൈദ്യസഹായം, അവയവദാനം, രക്തദാന പദ്ധതി, അപകട, പ്രഥമശുശ്രൂഷ പദ്ധതി തുടങ്ങിയവയാണ് നടപ്പാക്കുന്നത്.

പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി പള്ളി നാടിന്റെ നന്മയും ഐശ്വര്യവുമായി നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.കെ.മേനോനെ പുതുപ്പള്ളി പള്ളി ഇടവകാംഗങ്ങള്‍ 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' ബഹുമതി നല്‍കി ആദരിച്ചു. മംഗളപത്രം വായിച്ചശേഷം മെത്രാപ്പോലീത്തയും മുഖ്യമന്ത്രിയും ചേര്‍ന്ന് സി.കെ.മേനോന് ഉപഹാരം നല്‍കി. പള്ളി കൈക്കാരന്മാരായ ലിജോയ് വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ.ജോര്‍ജ് കൊടുവത്ത് കരോട്ട് എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥിയായി പങ്കെടത്ത സിനിമാതാരം ദിലീപിന് ഉപഹാരം നല്‍കി. പെരുന്നാളിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്ക് ദിലീപ് സമ്മാനങ്ങള്‍ നല്‍കി. പള്ളിയുടെ കീഴിലുള്ള ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളിന്റെ സി.ബി.എസ്.ഇ. അഫിലിയേഷന്‍ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ സ്വാഗതവും സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ നന്ദിയും പറഞ്ഞു.

പ്രദക്ഷിണം ഇന്ന്


പുതുപ്പള്ളി പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണം തിങ്കളാഴ്ച വൈകീട്ട് 6.45ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കും. പാറയ്ക്കല്‍കടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല, കാഞ്ഞിരത്തിന്‍മൂട് എന്നിവിടങ്ങളില്‍ നിന്നുമാണ് പള്ളിയിലേക്ക് പ്രദക്ഷിണം. രാവിലെ 7.30ന് ഫാ. മാത്യു എബ്രഹാം കണ്ടത്തില്‍ പുത്തന്‍പുരയില്‍ കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് 5.30ന് കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍ സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, പള്ളിയിലെത്തിയശേഷം രാത്രി 8ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന.

ജീവകാരുണ്യ യത്‌നങ്ങള്‍ക്ക് പിന്തുണ; സി.കെ.മേനോന്‍ ഒരുകോടി രൂപ നല്‍കി



പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ ജീവകാരുണ്യനിധിയിലേക്ക് പ്രമുഖ വ്യവസായി സി.കെ.മേനോന്‍ ഒരുകോടി രൂപ സംഭാവന ചെയ്തു. പുതുപ്പള്ളി പള്ളി ഏര്‍പ്പെടുത്തിയ 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' എന്ന ബഹുമതി സ്വീകരിച്ചശേഷം നടത്തിയ മറുപടിപ്രസംഗത്തിലാണ് സി.കെ.മേനോന്‍ ഒരുകോടി രൂപ നല്‍കുന്നതായി പ്രഖ്യാപിച്ചത്.


ധന്യത എന്നത് ദൈവകടാക്ഷം കൊണ്ടുമാത്രം ലഭിക്കുന്ന സമ്പത്താണെന്ന് സി.കെ.മേനോന്‍ പറഞ്ഞു. നമുക്ക് ലഭിക്കുന്ന സമ്പത്തിന്റെ ഒരംശം അര്‍ഹിക്കുന്ന കൈകളില്‍ എത്തിക്കുക എന്നത് ജീവിതദൗത്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.


2014, മേയ് 4, ഞായറാഴ്‌ച

ചലച്ചിത്രതാരം ദിലീപ് ഇന്ന് പുതുപ്പള്ളിയിലെത്തും


വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ പ്രാര്‍ഥിച്ച് അനുഗ്രഹം നേടാന്‍ ഭക്തജനപ്രവാഹം. പ്രധാന പെരുന്നാള്‍ ദിനങ്ങള്‍ക്കു നാളെ തുടക്കമാവും. പുതുപ്പള്ളി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വിവിധസ്ഥലങ്ങളില്‍നിന്ന് തീര്‍ഥാടകസമൂഹം എത്തിത്തുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ നടന്ന കണ്‍വന്‍ഷനില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, റവ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. മാത്യു ഏബ്രഹാം തലവൂരും പ്രസംഗിച്ചു.

പെരുന്നാളിന്റെ പ്രസിദ്ധ ചടങ്ങായ വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു നേര്‍ച്ചകള്‍ സമര്‍പ്പിച്ചാണു തീര്‍ഥാടകര്‍ പ്രാര്‍ഥനയ്ക്ക് എത്തുന്നത്. കുരുമുളക്, എള്ള്, കടുക്, അരി, നെല്ല് തുടങ്ങി കാര്‍ഷിക വിഭവങ്ങളും കരപ്പനപ്പം, നെയ്യപ്പം, വറുത്ത അരി തുടങ്ങിയവയും തീര്‍ഥാടക സമൂഹം നേര്‍ച്ചയായി അര്‍പ്പിക്കുന്നു. കോഴി, കൃഷി വിളവെടുപ്പിലെ ആദ്യഫലങ്ങള്‍, മുത്തുക്കുട, മെഴുകുതിരി, എണ്ണ, കുന്തിരിക്കം തുടങ്ങിയവയും പുതുപ്പള്ളി പള്ളിയില്‍ നേര്‍ച്ചയായി എത്തുന്നു. കുരിശും തൊട്ടിക്കു ചുറ്റും വിളക്കുകത്തിക്കുക, മുട്ടിന്മേല്‍ നീന്തല്‍, ശയനപ്രദക്ഷിണം തുടങ്ങിയ ആചാരങ്ങളും ഭക്തര്‍ ഇവിടെ അനുഷ്ഠിച്ചു വരുന്നു. പ്രധാന പെരുന്നാള്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ്.

ഇന്ന് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് കാര്‍മികത്വത്തില്‍ കുര്‍ബാനയ്ക്കു ശേഷം ചേരുന്ന പൊതുസമ്മേളനത്തില്‍ നോര്‍ക്ക ചെയര്‍മാന്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കും. ചലച്ചിത്രതാരം ദിലീപ് ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വച്ച് പുതുപ്പള്ളി പള്ളിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്രിക സര്‍ക്കാരിനു സമര്‍പ്പിക്കും. നാളെ (തിങ്കള്‍) ഇടവകയിലെ വിവിധ കുരിശടികളില്‍ നിന്നു പള്ളിയിലേക്കു പ്രദക്ഷിണം ഉണ്ടാകും.


2014, മേയ് 1, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാളില്‍ ഇന്ന് വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍


പുതുപ്പള്ളി * ദേശത്തിനു ആത്മീയതയുടെ പുണ്യം പകരുന്ന പുതുപ്പള്ളി പെരുന്നാളില്‍ പങ്കെടുക്കാന്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. പെരുന്നാളിന്റെ പ്രസിദ്ധ ചടങ്ങായ വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ ഇന്നു നടക്കും. മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിനു കുര്‍ബാനയ്ക്കു ഫാ. ഫിലിപ് കെ. പോള്‍ കൊച്ചുകുറ്റിക്കല്‍ കാര്‍മികത്വം വഹിക്കും.

10.30നു യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ടിറ്റോ പി. തോമസ് മെമ്മോറിയല്‍ അഖില കേരള ചിത്രരചന മല്‍സരം നടക്കും. വൈകിട്ടു ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വചനപ്രഘോഷണം നടത്തും. നാളെ 7.30നു കുര്‍ബാനയ്ക്കു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കാര്‍മികത്വം വഹിക്കും. വൈകിട്ടു ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ വചനപ്രഘോഷണം നടത്തും.