2015, ഡിസംബർ 8, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളി കൊച്ചുപെരുന്നാൾ (ഏത്തയ്കാ പെരുന്നാൾ) ഡിസംബര്‍ 9 മുതല്‍ 23 വരെ

പെരുന്നാൾ ആരംഭവും കുരിശിൻതൊട്ടി കൂദാശയും

 പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ ബഹനാൻ സഹദായുടെ പെരുന്നാൾ ആരംഭവും ആ നാമത്തിൽ കൊച്ചാക്കാലപ്പടിയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിൻതൊട്ടിയുടെ കൂദാശയും ഒൻപതിനു വൈകിട്ട് ആറിനു നടക്കും. 

യൂഹാനോൻ മാർ പോളിക്കാർപ്പസിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. മാത്യു വർഗീസ്, ഫാ. മർക്കോസ് ജോൺ, ഫാ. ഇട്ടി തോമസ് എന്നിവരുടെ സഹകരണത്തിൽ കൂദാശ നിർവഹിക്കും. ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ സമാപിക്കും. പരിപാടികൾക്ക് ട്രസ്റ്റിമാരായ ജേക്കബ് ഫിലിപ്പ്, മാത്യു കൊക്കൂറ, സെക്രട്ടറി ജേക്കബ് തോമസ് എന്നിവർ നേതൃത്വം നൽകും.


2015, നവംബർ 25, ബുധനാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ ഓർത്തഡോക്സ് ചർച്ച് ഓഫ് അമേരിക്കൻ മേലധ്യക്ഷനു സ്വീകരണം


ഓർത്തഡോക്സ് ചർച്ച് ഓഫ് അമേരിക്കയുടെ പ്രധാന മേലധ്യക്ഷൻ ശ്രേഷ്ഠ ടിക്കോൺ മെത്രാപ്പൊലീത്തായും സംഘവും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളവാസ്ക്, വികാരി ഫാ. മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കൽ, ഫാ. മർക്കോസ് ജോൺ പാറയിൽ എന്നിവർ ചേർന്നു വരവേൽപ്പു നൽകി.

ഓർത്തഡോക്സ് പൈതൃകവും പാരമ്പര്യവും തനിമയോടെ കാത്തുസൂക്ഷിക്കുന്ന പുതുപ്പള്ളി പള്ളി സന്ദർശിക്കുവാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നു മെത്രാപ്പൊലീത്താ പറഞ്ഞു.

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളിയില്‍ എട്ടു നോമ്പ്ചരണം



ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വി. ദൈവമാതാവിന്റെ ജനനപെരുന്നാൽ (എട്ടു നോമ്പ്ചരണം) സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. എല്ലാ ദിവസവും വി. കുർബാനയും, ധ്യാനവും, മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് കഞ്ഞി നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. 

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

പാറാട്ട് മാത്യൂസ്‌ മാർ ഇവാനിയോസ് തിരുമേനിയുടെ ദുഖറോനോ പെരുന്നാൾ


പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാഗവും, മുൻ വികാരിയും, മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന മുൻ അധിപനും, പരിശുദ്ധ പാമ്പാടി  തിരുമേനിയുടെ പിൻഗാമിയും ആയിരുന്ന ഭാഗ്യസ്മരണർഹാനായ അഭിവന്യ  പാറാട്ട് മാത്യൂസ്‌ മാർ ഇവാനിയോസ് തിരുമേനിയുടെ 35 അം ദുഖറോനോ പെരുന്നാൾ ഓഗേസ്റ്റ് 31നു  മലങ്കര സഭ ഭക്തി ആദരവോടെ കൊണ്ടാടുന്നു. 

പ്രധാന പെരുന്നാൾ അഭിവന്യ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി മാർ കുരിയാക്കോസ് ദയറായിൽ  അഭിവന്യ പിതാക്കന്മാരുടെ പ്രധാന കാർമികത്വത്തിൽ നടത്തപെടുന്നു.


2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഒറ്റത്തേങ്ങയിലെ നാലു തൈകൾ പുതുപ്പള്ളി പള്ളി മുറ്റത്ത്


ആദ്യതിരഞ്ഞെടുപ്പിൽ ഒറ്റത്തെങ്ങിന്റെ പിൻബലത്തിൽ ജനവിധിതേടിയ മുഖ്യമന്ത്രിയുടെ കയ്യിൽ ഇന്നലെ നാലു തെങ്ങിൻ തൈകളുണ്ടായിരുന്നു.

ഒറ്റത്തേങ്ങയിൽ കിളിർത്ത നാലു തെങ്ങിൻതൈ പുതുപ്പള്ളി പള്ളിമുറ്റത്ത് ഉമ്മൻചാണ്ടി നട്ടപ്പോൾ നാട്ടുകാരുടെ ഓർമയിലേക്ക് ഒരുപാടു സംഭവങ്ങൾ തെളിഞ്ഞുവന്നു. നാലു പതിറ്റാണ്ടു മുൻപ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുമ്പോൾ തെങ്ങായിരുന്നു ഉമ്മൻചാണ്ടിയുടെ ചിഹ്നം. അൻപതുവർഷം മുൻപ് പുതുപ്പള്ളി പള്ളിയുടെ മുന്നിൽ ഒറ്റത്തേങ്ങയിൽ വിരിഞ്ഞ മൂന്നു തെങ്ങുകളുണ്ടായിരുന്നു. അതിന്റെ ഓർമയ്ക്കു കൂടിയാണ് നാലുതെങ്ങുകൾ നട്ടത്.

കടുത്തുരുത്തിയിലെ ഒരു സ്വകാര്യ നഴ്സറിയിൽ നിന്നാണ് ഇടവകാംഗമായ മൗനം തോമസ് ഈ അപൂർവ തൈ സംഘടിപ്പിച്ചത്. കൊണ്ടുവരുമ്പോൾ മൂന്നുതൈ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് നാലാമതൊരു തൈകൂടി കിളിർത്തത്. രാവിലത്തെ കുർബാനയ്ക്കു ശേഷമായിരുന്നു തൈനടീൽ. ഫാ. മാർക്കോസ് ജോൺ പാറയിൽ, ഫാ. ജോൺ ഇട്ടി തോമസ്, മാത്യു കൊക്കൂറ, ജേക്കബ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

© 2009 Puthuppally Pally Varthakal™

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആരംഭിച്ചു





പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആരംഭിച്ചു. ഏഴിന് പ്രഭാതപ്രാർഥന, മൂന്നിനേമൽ കുർബാന, പ്രദക്ഷിണം. വികാരി ഫാ. മാത്യുവർഗീസ്, ഫാ. മർക്കോസ് ജോൺ, ഫാ. ഇട്ടി തോമസ്, ടസ്റ്റിമാരായ ജേക്കബ് ഫിലിപ്ത്, മാത്യു കൊക്കുറ, സെകട്ടറി ജേക്കബ് തോമസ് പുതുപ്പനത്ത് എന്നിവർ നേതൃത്വം നൽകി.


ശുനോയോ പെരുന്നാൾ - ഇന്നത്തെ പരിപാടി - 15/Aug
പ്രഭാത പാർത്ഥന, മുന്നിൽമേൽ കുർബാന 7.00 am



2015, ജൂലൈ 2, വ്യാഴാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ ദുക്‌റോനോ പെരുന്നാള്‍ നാളെ



 പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍ നാളെ ആചരിക്കും. രാവിലെ ഒന്‍പതിന് നമസ്‌കാരം, 10ന് ധ്യാനം, വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹാ അനുസ്മരണം. തുടര്‍ന്ന് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ് കുര്യന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. പ്രദക്ഷിണം, സ്‌നേഹവിരുന്ന്.




2015, ജൂൺ 29, തിങ്കളാഴ്‌ച

നിലയ്ക്കല്‍ പള്ളി വലിയ പെരുന്നാള്‍ നാളെ

(പരിശുദ്ധ പന്ത്രണ്ട് ശ്ലീഹന്മാരുടെ നാമത്തിലുള്ള മലങ്കര ഓർത്തഡോക്സ് സഭയിലെ ദേവാലയങ്ങളിലെ പ്രധാനപെട്ട ദേവാലയമായ നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിന് ബഹുമാനപ്പെട്ട ആചാര്യശ്രേഷ്ഠന്മാരുടെ കാർമികത്വത്തിൽ പെരുന്നാൾ കൊടിയേറ്റു കർമ്മം നടത്തപ്പെടുന്നു.)
പുതുപ്പള്ളി* നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പന്ത്രണ്ട് ശ്ലീഹന്മാരുടെ പെരുന്നാള്‍ ഇന്നും നാളെയും ആചരിക്കും. ഇന്ന് 7.30നു കുര്‍ബാന. രാത്രി ഏഴിന് പെരുന്നാള്‍ സന്ദേശം ഫാ. ഫിലിപ്പ് കെ. പോള്‍ കൊച്ചുകുറ്റിക്കല്‍. 7.15നു പ്രദക്ഷിണം പുതുപ്പള്ളി കവല ചുറ്റി ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ആശീര്‍വാദം. ആകാശദീപക്കാഴ്ച. നാളെ എട്ടിന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. 9.30നു പ്രദക്ഷിണം. തുടര്‍ന്ന് ശ്ലൈഹിക വാഴ്‌വ്, നേര്‍ച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുമെന്ന് വികാരി ഫാ. സി. ജോണ്‍ ചിറത്തലാട്ട്, സഹ പട്ടക്കാരന്‍ ഫാ. ആന്‍ഡ്രൂസ് ജോസഫ് ഐക്കരമറ്റത്തില്‍, ട്രസ്റ്റി ജോബി മാത്യു പുന്നൂച്ചേരില്‍ എന്നിവര്‍ അറിയിച്ചു.



2015, ജൂൺ 7, ഞായറാഴ്‌ച

പരിസ്ഥിതി ദിനാചരണം: ഒലിവ് മരം നട്ടു



പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു വര്‍ഗീസ്, അസിസ്റ്റന്റ്‌ വികാരിമാരായ ഫാ. മാർക്കോസ് ജോണ്‍, ഫാ. ഇട്ടി തോമസ്‌, ട്രസ്റ്റിമാരായ ജേക്കബ്‌ ഫിലിപ്പ്, മാത്യു കൊക്കുറ എന്നിവരുടെ സാനിധത്തിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളി മൈതാനത്ത് സമാധാനത്തിന്റെ പ്രതീകമായ ഒലിവ് വൃക്ഷത്തൈ നട്ടു. ഇന്ത്യയില്‍ പലസ്ഥലത്തും വ്യാപക അടിസ്ഥാനത്തില്‍ വിവിധതരം ഒലിവ് വൃക്ഷങ്ങള്‍ നടുന്നുണ്ട്. നമ്മുടെ കാലാവസ്ഥയില്‍ ഇവ വളരുമെന്ന് അല്‍ ഒലിവ് ഇന്ത്യ സിഇഒ അലക്‌സ് ചാക്കോ കരിവേലിത്തറ അറിയിച്ചു.

2015, മേയ് 30, ശനിയാഴ്‌ച

ഔഗേന്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ 8-ാം ഓര്‍മ്മപ്പെരുന്നാള്‍ മെയ് 31 മുതല്‍


വാകത്താനം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത തീര്‍ത്ഥാടന കേന്ദ്രമായ വാകത്താനം വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ ഔഗേന്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ 8-ാം ഓര്‍മ്മപ്പെരുന്നാള്‍ മെയ് 31 മുതല്‍ ജൂണ്‍ 6 വരെ ആചരിക്കുന്നു. 

മെയ് 31ന് രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. 11ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിക്കും. 11.15ന് വിദ്യാരംഭ ഒരുക്ക ധ്യാനം. 

ജൂണ്‍ 1 മുതല്‍ 4 വരെ രാവിലെ 6.15ന് പ്രഭാത നമസ്കാരം, 6.45ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. 5ന് രാവിലെ 6.15ന് പ്രഭാത നമസ്കാരം, 6.45ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം, 6.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരം, അനുസ്മരണ പ്രസംഗം, ഭക്തിനിര്‍ഭരമായ റാസ എന്നിവ നടക്കും. മെയ് 6ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, അനുസ്മരണ പ്രസംഗം, അവാര്‍ഡ് ദാനം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, പ്രഭാത ഭക്ഷണം, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ദയറാ മാനേജര്‍ വന്ദ്യ സി.എം. ഫിലിപ്പോസ് റമ്പാന്‍ കോര്‍-എപ്പിസ്കോപ്പാ, അസിസ്റന്റ് മാനേജര്‍ ഫാ. ജോയിക്കുട്ടി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

2015, മേയ് 27, ബുധനാഴ്‌ച

പുതുപ്പളളിപളളിയുടെ സമീപത്തു കൂടി കടന്നു പോകുന്ന ബൈപ്പാസ് റോഡ്‌ ഉദ്ഘാടനം ചെയ്തു.


ചരിത്രപ്രസിദ്ധമായ പുതുപ്പളളി പളളിയുടെ മുന്നില്‍ കൂടി കടന്നു പോകുന്ന വാകത്താനം - ഞാലിയാകുഴി - കൊട്ടാരത്തിൽ കടവ് - അങ്ങാടി - പാലൂര്‍ പടി - കോട്ടയം ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം മെയ് 24 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിർവഹിച്ചു.

തദവസരത്തിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രി  ഇബ്രാഹിം കുഞ്ഞു, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ, ജോസ് കെ മാണി എംപി, പുതുപ്പളളി പള്ളി വികാരിമാർ, പുതുപ്പളളി ഗ്രാമപന്ചായത്ത് പ്രസിഡന്റ്‌ ശശികലാ ദേവി, മെമ്പർമാരായ  ഏബ്രഹാം ചാക്കോ, വത്സമ്മ മാണി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു ശേഷം പാലാ ബ്ലൂ മൂൺ അവതരിപ്പിച്ച ഗാനമേള നടന്നു.



2015, മേയ് 14, വ്യാഴാഴ്‌ച

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം പാമ്പാടി ദയറയില്‍


ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 79-ാമത് അന്തര്‍ദേശീയ സമ്മേളനം 14 മുതല്‍ 16 വരെ പാമ്പാടി മാര്‍ കുര്യാക്കോസ് ദയറയില്‍ നടക്കും.

14ന് 4ന് നടക്കുന്ന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യസന്ദേശം നല്‍കും. 15ന് 2ന് 'മതനിരപേക്ഷതയുടെ ഭാരതം' എന്ന വിഷയത്തില്‍ സിംപോസിയം.

16ന് 11ന് നടക്കുന്ന സമാപന സമ്മേളനം എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ േമാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 

2015, മേയ് 8, വെള്ളിയാഴ്‌ച

ഭക്തസംഗമമായി പുതുപ്പള്ളി വലിയപെരുന്നാള്‍


 നാടൊരുമിച്ച ഭക്തസംഗമമായി പുതുപ്പള്ളി വലിയ പെരുന്നാള്‍. ആഘോഷത്തിന്റെ പരകോടിയിലായിരുന്നു വ്യാഴാഴ്ച പുതുപ്പള്ളി. ഇടവഴികളില്‍ വരെ നിറഞ്ഞ ജനസഞ്ചയത്തിന്റെ യാത്ര പള്ളിയെ ലക്ഷ്യം വെച്ചായിരുന്നു. ചെറുവാഹനങ്ങള്‍ പാതയോരങ്ങളും സമീപ പ്രദേശങ്ങളിലെ വീട്ടുമുറ്റങ്ങളും നേരത്തെ തന്നെ ൈകയടക്കി. ബസ്സുകളില്‍ രാവിലെ മുതല്‍ അനുഭവപ്പെട്ട വന്‍തിരക്കും പള്ളി മുറ്റത്തണഞ്ഞു. 

പതിവിലും ഏറിയ ഭക്തജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ പെരുന്നാള്‍ ദിനങ്ങള്‍. കാലാവസ്ഥ അനുകൂലമായി നിന്ന പകലില്‍ ഭക്തസഹസ്രങ്ങള്‍ വെച്ചൂട്ടിന്റെ ഭാഗമായി. ഇടവകയുടെ ഏറെക്കാലത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ട്, ബൈപാസ് റോഡിന്റെ പുതുപ്പള്ളിക്കും അങ്ങാടിക്കുമിടയിലെ വീതികൂട്ടി നവീകരിച്ച റോഡിലൂടെയുള്ള പ്രദക്ഷിണത്തിനും ഈ പെരുന്നാള്‍ സാക്ഷിയായി. റോഡുവീതി വര്‍ധിപ്പിച്ചതോടെ വലിയപെരുന്നാള്‍ ദിനത്തിലെ പതിവ് കാഴ്ചയായ ഏറെ നേരത്തെ ഗതാഗതക്കുരുക്കിനും പരിഹാരമായി.

കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വലിയപെരുന്നാള്‍ ദിവസത്തെ ഒമ്പതിന്മേല്‍ കുര്‍ബാന. രാവിലെ 11ന് നടന്ന ശ്ലൈഹികവാഴ്വിനെ തുടര്‍ന്ന് പ്രസിദ്ധമായ വെച്ചൂട്ട് ആരംഭിച്ചു. പള്ളിക്ക് പടിഞ്ഞാറു ഭാഗത്ത് തയാറാക്കിയ പന്തലിലായിരുന്നു വെച്ചൂട്ട്. വാഴയിലയില്‍ നിലത്തിരുന്ന് നേര്‍ച്ചചോറ് വിതരണം ചെയ്യുന്ന പതിവ് ഭക്തജനത്തിരക്ക് പരിഗണിച്ച് പാളയില്‍ നിര്‍മിച്ച പാത്രത്തില്‍ വരിനിന്ന് വാങ്ങാവുന്ന രീതിയിലാക്കി. ഇതുമൂലം വന്‍തിരക്ക് കുറയ്ക്കാനായി. ചോറും മോരും മാങ്ങാക്കറിയും തേങ്ങാച്ചമ്മന്തിയും അടങ്ങിയവയാണ് നേര്‍ച്ചസദ്യയ്ക്കുണ്ടായിരുന്നത്. ഇതേ സമയം പള്ളിയുടെ വടക്കു ഭാഗത്തെ പന്തലില്‍ വൈദികരുടെ നേതൃത്തില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ചോറൂട്ടും നടന്നു. തുടര്‍ന്നായിരുന്നു 2.30ഓടെ അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം.

പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം പള്ളിയിലെ പ്രത്യേകതയായ അപ്പവും കോഴിയിറച്ചിയും നേര്‍ച്ച വിളന്പും ഉണ്ടായിരുന്നു. മോരുംവെള്ളം, ചുക്കുകാപ്പി എന്നിവയുമായി ലീഡര്‍ കെ.കരുണാകരന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും മോരുംവെള്ളം വിതരണം ചെയ്ത് വൈ.എം.സി.എ, എസ്.ബി.ടി. പുതുപ്പള്ളി ശാഖയിലെ ഗ്രേസ് സോഷ്യല്‍ സര്‍ക്കിള്‍, മദ്യവിമുക്ത പ്രവര്‍ത്തകര്‍, ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം പ്രവര്‍ത്തകരും സേവന നിരതരായി. 


അനുഗ്രഹം തേടി വെച്ചുട്ടിന് ആയിരങ്ങൾ


പുതുപ്പള്ളി പുണ്യാളന്റെ അനുഗ്രഹം തേടി ആയിരങ്ങൾ ഇന്നലെ പുതുപ്പള്ളിയിൽ വെച്ചുട്ടിനെത്തി. പുതുപ്പള്ളി പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചാണ് പ്രസിദ്ധമായ വെച്ചുട്ട് നടന്നത്.

നാടിന്റെ നാനാഭാഗത്ത്‌ നിന്നു ജാതിമതഭേദമന്യേയുള്ളവർക്കു പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നും തീർഥാടകരെത്തി. മുൻ വർഷങ്ങളേക്കാൾ തിരക്കായിരുന്നു ഇത്തവണ്. തിരക്കു നിയന്ത്രിക്കാൻ പൊലീസും വൊളന്റിയർമാരും മികച്ച പ്രവർത്തനം നടത്തി. പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചായിരുന്നു വെച്ചുട്ട്  വിളമ്പിയത് പതിവു തെറ്റിക്കാതെ ഇടവക പള്ളിയിലെ വെച്ചുട്ടിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെത്തി.

 ഇന്നലെ രാവിലെ മുതൽ എല്ലാ വീഥികളും പുതുപ്പള്ളി പള്ളിയിലേക്കായിരുന്നു. വെച്ചുട്ടിനൊപ്പം രാവിലെ മുതൽ കുരുന്നുകൾക്ക് ആദ്യ ചോറുണ് നടത്താനും ഒട്ടേറെ പേർ ദേവാലയത്തിലെത്തിയിരുന്നു. 

ഒൻപതിന്മേൽ കുർബാനയുടേയും ഗ്ലൈഹിക വാഴ്വിന്റെയും  പുണ്ണ്യമുഹൂര്തത്തിനു ശേഷമാണ് വെച്ചുട്ട്  ആരംഭിച്ചത്. വെച്ചുട്ട തീർഥാടകർ പ്രസാദമായാണ് സ്വീകരിക്കുന്നത്. വെച്ചുട്ട്  സമയത്ത് പുതുപ്പള്ളിക്കു സമീപ ഭാഗങ്ങളിലെല്ലാം തിമിർത്തു മഴ പെയ്തപ്പോൾ പള്ളിയുടെ പരിസരത്ത് മഴയില്ലായിരുന്നു. 

വലിയ പെരുന്നാൾ ഇന്നലെ ആഘോഷിചെങ്കിലും  പെരുന്നാൾ ചടങ്ങുകൾ 17 വരെ നീളും. ഇന്നും നാളെയും 7.30നു കുർബാനയും 10നു ഒന്പത് മണിക്ക് മൂന്നിൽമേൽ കുർബാനയും നടക്കും.  17നു യുഹാനോൻ മാർ സേവേറിയോസിന്റെ ഓർമപെരുന്നാൾ ആചരണത്തെ തുടർന്ന് 12 മണിക്ക് കൊടിയിറങ്ങും. 

2015, മേയ് 7, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാള്‍: വെച്ചൂട്ട് ഇന്ന്



പുതുപ്പളളി സെന്റ് ജോര്‍ജ് ഓത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട്

 പുതുപ്പള്ളി പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട് ഇന്ന്. 11.10ന് ആരംഭിക്കുന്ന വെച്ചൂട്ടില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും.

കുരുന്നുകള്‍ക്കുള്ള ആദ്യ ചോറൂട്ടും വൈദികരുടെ നേതൃത്വത്തില്‍ നടത്തും. പുലര്‍ച്ചെ ആചാരാനുഷ്ഠാനങ്ങളോടെയാണ്‌വെച്ചൂട്ടിന്റെ അരിയിടീല്‍ ചടങ്ങ് നടത്തിയത്.

രാവിലെ ഒന്‍പതിന് ഒന്‍പതിന്മേല്‍ കുര്‍ബാന യാക്കോബ് മാര്‍ ഐറേനിയസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വെച്ചൂട്ടിനു ശേഷം രണ്ടിനു പ്രദക്ഷിണം, നാലിനു നേര്‍ച്ചവിളമ്പ്.  

2015, മേയ് 6, ബുധനാഴ്‌ച

അനുഗ്രഹം ചൊരിഞ്ഞ് പ്രദക്ഷിണം


പുതുപ്പള്ളി - തീർഥാടക മനസ്സുകളിൽ ആഹ്ലാദത്തിന്റെ പൂത്തിരിയും അനുഗ്രഹത്തിന്റെ കുളിർമഴയും ചൊരിഞ്ഞു പുതുപ്പള്ളി തീർഥാടനം ഇന്നലെ നടന്നു. സന്ധ്യനമസ്ക്കാരത്തെ  തുടർന്നായിരുന്നു പള്ളിയിലേക്കു വിവിധയിടങ്ങളിൽ നിന്ന് ഇന്നലെ പ്രദക്ഷിണം ആരംഭിച്ചത്. വാദ്യമേളങ്ങളും മെഴുകുതിരികളും മുത്തുക്കുടകളുമായി ജനസഞ്ചയം പ്രദക്ഷിണത്തിൽ അണിനിരന്നു. 

കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍, പാറയ്ക്കൽ കടവ് കുരിശിൻതൊട്ടി, കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, നിലയ്ക്കക്കൽ പള്ളിയുടെ വെട്ടത്തുകവല കുരിശിൻതൊട്ടി, വെള്ളക്കുട്ട സെന്റ് തോമസ് പള്ളിയുടെ കാഞ്ഞിരത്തുംമൂട കുരിശിൻതൊട്ടി എന്നീവടങ്ങളിൽ നിന്നാണ് പ്രദക്ഷിണം നടന്നത്. സെമിത്തേരിയിൽ ധൂപ്രപാർത്ഥന, തീർഥാടകർക്ക് ആനന്ദം പകര്ന്നു പരിചമുട്ടുകളി എന്നിവയും നടന്നു. ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്നുള്ള , വിറകിടീല്‍ ഘോഷയാത്ര ഇന്നു ആചാരപൂർവ്വം നടക്കും. ഇടവക സമൂഹം ഒന്നാകെ വിറകിടീല്‍ ഘോഷയാത്രയിൽ അണിനിരക്കും.

പുതുപ്പള്ളി പെരുന്നാള്‍ ഇന്നും നാളെയും (6 & 7)




 തീര്‍ഥാടകസമൂഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ ഇന്നും നാളെയും. പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ജനസാഗരത്തിലായി.

ആചാരാനുഷ്ഠാനങ്ങളുടെ വൈവിധ്യവും അനുഗ്രഹങ്ങളുടെ കലവറ നിറയുന്നതുമായ ദേവാലയത്തിലെത്തി പ്രാര്‍ഥനാപൂര്‍വം പെരുന്നാള്‍ ആചരണത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമാണു തീര്‍ഥാടകര്‍ ഒഴുകിയെത്തുന്നത്. ഇന്ന് ഒന്‍പതിനു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. പ്രസിദ്ധമായ പൊന്നിന്‍കുരിശ് 11നു ത്രോണോസില്‍ സ്ഥാപിക്കും. 

രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, പ്രസിദ്ധമായ പന്തിരുനാഴി പുറത്തെടുക്കല്‍ ചടങ്ങ് അഞ്ചിനാണ്. ആറിനു പെരുന്നാള്‍ സന്ധ്യാനമസ്‌കാരത്തില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് കാര്‍മികത്വം വഹിക്കും. നിലയ്ക്കല്‍ പള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി എന്നിവ വഴി തീര്‍ഥാടകസമൂഹം പങ്കെടുക്കുന്ന ആഘോഷപൂര്‍വമായ പ്രദക്ഷിണം രാത്രി എട്ടിനും കരിമരുന്നു കലാപ്രകടനം 9.30നും നടക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പില്‍ അഖണ്ഡപ്രാര്‍ഥന 10.30ന് ആരംഭിക്കും. 

വലിയ പെരുന്നാള്‍ ദിനമായ നാളെ പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടും. ഒന്‍പതിന് ഒന്‍പതിന്മേല്‍ കുര്‍ബാന, 11.10നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്, കുഞ്ഞുങ്ങള്‍ക്കുള്ള  ആദ്യ ചോറൂട്ടും ഇതോടനുബന്ധിച്ചു നടക്കും. രണ്ടിനു പ്രദക്ഷിണം, തുടര്‍ന്നു നേര്‍ച്ചവിളമ്പ്. പെരുന്നാളിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പള്ളിയിലേക്കു ബസ് സര്‍വീസുകള്‍ ആരംഭിച്ചു. പൊലീസിന്റെയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സേവനങ്ങള്‍ പള്ളിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

2015, മേയ് 5, ചൊവ്വാഴ്ച

പുതുപ്പള്ളി തീർത്ഥാടനം: പുതുപള്ളി പെരുന്നാൾ ഇന്ന് (മെയ് 5 ചൊവ്വ)

പുതുപ്പള്ളി പള്ളിയിലേക്ക് റാസ 

 പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍നിന്ന് ഇന്ന് 5.30ന് പുതുപ്പള്ളി പള്ളിയിലേക്ക് റാസ ഉണ്ടായിരിക്കും. വികാരി ഫാ. ജോര്‍ജ് തോമസ് പോത്താനിക്കല്‍ നേതൃത്വം നല്‍കും. റാസയ്ക്ക് 6.30ന് പുമ്മറ്റം സെന്റ് ആന്റണീസ് ഇടവകയില്‍ സ്വീകരണം നല്‍കുമെന്ന് വികാരി ഫാ. ജോസഫ് മണ്ണാംപറമ്പില്‍ അറിയിച്ചു.


മെയ് 5 ചൊവ്വ - പുതുപ്പള്ളി തീർത്ഥാടനം


07.00 എ. എം - പ്രഭാത നമസ്ക്കാരം
07.30 എ. എം - വി.കുർബാന ഫാ. മാത്യ ഏബ്രഹാം, കണ്ടത്തിൽ പുത്തൻപുരയിൽ,
05.30 പി. എം - സന്ധ്യനമസ്കാരവും പുതുപ്പള്ളി പള്ളിയിലേക്ക് പ്രദക്ഷിണവും കൈതമറ്റും മാർ ഗ്രിഗോറിയോസ് ചാപ്പൽ


06.00 പി.എം - സന്ധ്യ നമസ്കാരം (പള്ളിയിലും)

  • പാറയ്ക്കൽ കടവ് കുരിശിൻതൊട്ടി, 
  • കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, 
  • നിലയ്ക്കക്കൽ പള്ളിയുടെ വെട്ടത്തുകവല കുരിശിൻതൊട്ടി, 
  • വെള്ളക്കുട്ട സെന്റ് തോമസ് പള്ളിയുടെ കാഞ്ഞിരത്തുംമൂട കുരിശിൻതൊട്ടി എന്നീ കുരിശടികളിൽ. 

06.45 പി.എം - പ്രദക്ഷിണം പാറയ്ക്കൽ കടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല കാഞ്ഞിരത്തുംമൂട എന്നിവിടങ്ങളിൽ നിന്ന് പള്ളിയിലേക്ക് 
08.00 പി.എം - സെമിത്തേരിയിൽ ധൂപ്രപാർത്ഥന
08.30 പി.എം - പരിചമുട്ടുകളി

  • അപ്പവും കോഴി നേർച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍  പള്ളി  ഓഫീസിൽ നിന്ന്  ലഭിക്കുന്നതാണ്. 
  • മെയ് 7-ന് രാവിലെ 7 മണി മുതൽ വൈകുന്നേരം  3 മണി  വരെ  കൂപ്പണ്‍ മുഖേനയുള്ള നേർച്ച ലഭ്യമാണ്. 
  • പെരുന്നാൾ ദിനങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പള്ളിയിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും.


2015, മേയ് 4, തിങ്കളാഴ്‌ച

പുതുപള്ളി പെരുന്നാൾ ഇന്ന് (മെയ് 4 തിങ്കൾ)



മെയ് 4 തിങ്കൾ 


07.00 എ. എം - പ്രഭാത നമസ്ക്കാരം
07.30 എ. എം - വി.കുർബാന ഫാ. എം. സി. ജോർജ്,  
10.00 എ. എം - പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം 
02.00 പി. എം - പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖില മലങ്കര സംഗീത മത്സരം 
06.00 പി.എം - പുതുപ്പള്ളി തിരുവചന സന്ദേശം: റവ. ഫാ. അജി വർഗീസ്, ബത്തേരി 
          മദ്ധ്യസ്ഥ പ്രാർത്ഥന, - കാൻഡിൽ പ്രയർ 


പുതുപ്പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പുതുപ്പള്ളി കണ്‍വെൻഷൻ  ഇന്നു സമാപിക്കും.

  • എല്ലാ ദിവസവും വൈകുന്നേരം 5.30ന് പള്ളിയിൽ സന്ധ്യ നമസ്കാരം  ഉണ്ടായിരിക്കും. 
  • അപ്പവും കോഴി നേർച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍  പള്ളി  ഓഫീസിൽ നിന്ന്  ലഭിക്കുന്നതാണ്. 
  • മെയ് 7-ന് രാവിലെ 7 മണി മുതൽ വൈകുന്നേരം  3 മണി  വരെ  കൂപ്പണ്‍ മുഖേനയുള്ള നേർച്ച ലഭ്യമാണ്. 
  • പെരുന്നാൾ ദിനങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പള്ളിയിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും.



സമുദായ മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളി: ഉമ്മന്‍ ചാണ്ടി


സമുദായ മൈത്രിയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളിയെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആ മഹത്വമാണ് പുതുപ്പള്ളി പള്ളിയിലേക്കു നാനാജാതി മതസ്ഥര്‍ എത്താന്‍ കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ആസ്വകര്യങ്ങളുണ്ടായിട്ടും അതെല്ലാം മാറ്റിവച്ചു നാടിനോടുള്ള താൽപര്യം പരിഗണിച്ച് എത്തിയ മോഹൻലാലിന്  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. 

ദേവാലയങ്ങള്‍ മതങ്ങളെ മാത്രമല്ല, നല്ല മനസ്സുള്ള മനുഷ്യരെയും വളര്‍ത്തണമെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നല്ല മനസ്സുള്ളവരുടെ സത്സംഗമമാണ് പുതുപ്പള്ളി പള്ളിയില്‍ കാണാനാകുന്നത്. പെരുന്നാളും പൂരവുമെല്ലാം നാടിന്റെ അലങ്കാരമാണ്. മതങ്ങള്‍ ദേവാലയങ്ങളുടെ ഉള്ളില്‍ മാത്രമാണ്. ആഘോഷങ്ങള്‍ എല്ലാവരുടേയുമാണ്. ആള്‍ക്കൂട്ടവും ആഘോഷവും എപ്പോഴും ഊര്‍ജം പകരുന്നതാണെങ്കിലും ജോലിയുടെ തിരക്കില്‍ പലപ്പോഴും സാധിക്കാറില്ല. പ്രാര്‍ഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളര്‍ത്തിയെടുക്കാനെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി പള്ളി നല്‍കുന്ന ജോര്‍ജിയന്‍ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനു മുഖ്യമന്ത്രി വിതരണം ചെയ്തു. 

പുതുപ്പള്ളി പള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അര്‍ഹമായ സഹായങ്ങള്‍ പള്ളിക്കു ചെയ്തു നല്‍കുമെന്നും അവാര്‍ഡ് ഏറ്റുവാങ്ങിയ ഗോകുലം ഗോപാലന്‍ പറഞ്ഞു. ചിത്രരചനാ മല്‍സര വിജയികള്‍ക്കു മോഹന്‍ലാല്‍ സമ്മാനം വിതരണം ചെയ്തു. മോഹന്‍ലാലിനു മംഗളപത്ര സമര്‍പ്പണം സഹവികാരി ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍ നിര്‍വഹിച്ചു. 

മോഹന്‍ലാല്‍, പുതുപ്പള്ളി ബൈപാസ് മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച പാലാത്ര കണ്‍സ്ട്രക്ഷന്‍ ഉടമ സോണി പാലാത്ര, കൗണ്‍സിലര്‍ അന്നമ്മ മാത്യു എന്നിവര്‍ക്ക് പള്ളിയുടെ ഉപഹാരം സമര്‍പ്പിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കലക്ടര്‍ യു.വി. ജോസ്, സഹവികാരി ഫാ. മാര്‍ക്കോസ് ജോണ്‍ പാറയില്‍, ജില്ലാ പഞ്ചായത്ത് അംഗം ഫില്‍സണ്‍ മാത്യൂസ്, ട്രസ്റ്റി മാത്യു കൊക്കൂറ എന്നിവര്‍ പ്രസംഗിച്ചു.





സാംസ്‌കാരിക സമ്മേളനം: ദേവാലയങ്ങള്‍ നല്ല മനസ്സുള്ളവരെ സൃഷ്ടിക്കുന്ന ഇടമാകണം - മോഹന്‍ ലാല്‍


 ദേവാലയങ്ങള്‍ നല്ലമനുഷ്യരെ വളര്‍ത്തുന്ന ഇടംകൂടിയാകണമെന്ന് മോഹന്‍ലാല്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന്റെഭാഗമായ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബായില്‍ സിനിമാചിത്രീകരണം നിര്‍ത്തിവച്ച് പുതുപ്പള്ളിപ്പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

വലിയൊരു പ്രഭാഷണത്തിന് മുതിരുന്നില്ലെന്ന ആമുഖത്തോടെയാണ്, കരഘോഷങ്ങളുയര്‍ത്തി സ്‌നേഹംപ്രകടിപ്പിച്ച സദസ്സിനെ മോഹന്‍ലാല്‍ അഭിവാദ്യംചെയ്തത്. പെരുന്നാളും പൂരങ്ങളും ആണ്ടുനേര്‍ച്ചകളും കേരളത്തിന്റെ അലങ്കാരങ്ങളാണ്. മതം ദേവലായങ്ങളുടെ ഉള്ളിലാണ്. ആഘോഷങ്ങള്‍ വെളിയിലും. എല്ലാ ജനങ്ങളും ഒന്നുചേരുന്ന കര്‍മമാണ് ആഘോഷങ്ങള്‍. അതിന്റെയൊരു ഊര്‍ജം പുതുപ്പള്ളിയ്ക്കുണ്ടെന്ന് മോഹന്‍ലാല്‍പറഞ്ഞു. 

ചിലര്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റില്ല. അത്തരമൊരു ക്ഷണമായിരുന്നു മുഖ്യന്ത്രിയുടേത്. ഐശ്വര്യമുള്ള മനുഷ്യനാണ് പുതുപ്പള്ളിയുടെ ഉമ്മന്‍ ചാണ്ടിയെന്ന പരാമര്‍ശത്തെ സദസ്സ് ഹര്‍ഷാരവത്തോടെ വരവേറ്റു. പരിപാടിയിലേക്കു ക്ഷണിച്ചപ്പോൾ എന്റെ ഹൃദയമാണു പുതുപ്പള്ളി, ആത്മാവാണ് ഇവിടുത്തെ നാട്ടുകാർ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. വിദേശത്തെ ഷട്ടിങ് നിർത്തിവച്ച ഇവിടേക്കു പോരാൻ പ്രചോദിപ്പിച്ചതും അതാണ്. നാടിന്റെ ഹൃദയമായ ഈ ദേവാലയത്തിന്റെ തണലിൽനിന്നു സംസാരിക്കാൻ സാധിച്ചതു പൂർവജന്മ സുകൃതമായി കരുതുന്നുവെന്നും മോഹൻലാൽ കരഘോഷത്തിനിടെ പറഞ്ഞു. 

 കോട്ടയം നല്ലമണ്ണും മനുഷ്യരുമുള്ള സ്ഥലമാണെന്നുപറഞ്ഞ മോഹന്‍ലാല്‍ തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങളും പങ്കുവച്ചു. കോട്ടയത്തുനിന്ന് നിരവധി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനായി. ഇവിടെ ഒരുപാട് സൗഹൃദങ്ങളുമുണ്ട്. 

നല്ല മനുഷ്യരുടെ സത്സംഗമായി ഈ സമ്മേളനത്തെ കാണുന്നു. പ്രാര്‍ഥനയിലൂടെ തെളിമയുള്ള ആത്മാവിനെ വീണ്ടെടുക്കാനാകുമെന്നും അതിന് പുതുപ്പള്ളിപ്പള്ളിക്കാകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരത്തെ അഭിമാനമായും സ്വകാര്യഅഹങ്കാരമായും കരുതുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ പ്രസംഗമവസാനിപ്പിച്ചത്. 

ആസ്വകര്യങ്ങളുണ്ടായിട്ടും അതെല്ലാം മാറ്റിവച്ചു നാടിനോടുള്ള താൽപര്യം പരിഗണിച്ച് എത്തിയ മോഹൻലാലിന്  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.

വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പള്ളിയില്‍നിന്നുള്ള 'ജോര്‍ജിയന്‍ പുരസ്‌കാരം' ഗോകുലം ഗോപാലന്, മുഖ്യമന്ത്രി സമ്മാനിച്ചു. 

2015, മേയ് 3, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാളിനു തീര്‍ഥാടക പ്രവാഹം: സാംസ്‌കാരിക സമ്മേളനം ഇന്ന്


 പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഇന്നു സാംസ്‌കാരിക സമ്മേളനം നടക്കും. 11 നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയാവും.  ജോഷ്വാ മാര്‍  നിക്കോദീമോസ് അധ്യക്ഷത വഹിക്കും. 

വൈകിട്ട് ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസ് തിരുവചനസന്ദേശം നല്‍കും. മദ്യം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവയില്‍നിന്നു മോചനത്തിനുള്ള പ്രാര്‍ഥന, കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തും.  


പെരുന്നാള്‍ ദിനങ്ങള്‍ അടുത്തതോടെ പുതുപ്പള്ളി പള്ളിയിലേക്കു തീര്‍ഥാടകരുടെ ഒഴുക്കേറി. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുത സാക്ഷ്യങ്ങള്‍ക്കു വേദിയാകുന്ന പുതുപ്പള്ളി പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങളേറ്റുവാങ്ങാന്‍ ദൂരെ ദേശങ്ങളില്‍ നിന്നുള്‍പ്പെടെയാണ് ദിനവും തീര്‍ഥാടകര്‍ എത്തുന്നത്. അഞ്ചിനു തീര്‍ഥാടക സംഗമം നടക്കും. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന തീര്‍ഥാടകര്‍ക്കു സ്വീകരണം നല്‍കും.


2015, മേയ് 2, ശനിയാഴ്‌ച

നിറച്ചാര്‍ത്ത് -2015 ഇന്നു (രണ്ടാം തീയതി) പുതുപ്പള്ളി പള്ളിയിൽ


ടിറ്റോ സ്മൃതി അഖില കേരള ചിത്രരചന മല്‍സരം നിറച്ചാര്‍ത്ത് -2015നു  ഇന്നു (രണ്ടാം തീയതി) പുതുപ്പള്ളി പള്ളി വേദിയാകും. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 10.30നു മല്‍സരങ്ങള്‍ ആരംഭിക്കും. 


** പുതുപ്പള്ളി പള്ളിയിൽ ഇന്ന് **


  • ഏഴു മണിക്ക് പ്രഭാത നമസ്കാരം 
  • ഏഴു മുപ്പതിന് വി. കുർബാന: റവ. കെ. വി. ജോസഫ്‌ റമ്പാൻ പരുമല സെമിനാരി 
  • പത്തു മുപ്പതിന്  നിറച്ചാര്‍ത്ത് -2015
  •  ആറു മണിക്ക് കണ്‍വന്‍ഷനില്‍ കുടുംബഭദ്രതയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും സമര്‍പ്പണശുശ്രൂഷയും നടക്കും. ഫാ. ഷിബു ടോം വര്‍ഗീസ് നിരണം  വചനസന്ദേശം നല്‍കും. 

2015, മേയ് 1, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ കണ്‍വന്‍ഷനുകള്‍ മേയ് 1ന് തുടങ്ങുന്നു

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനുകള്‍ക്ക് ഇന്നു തുടക്കം.  പെരുന്നാള്‍ ദിനങ്ങളെ വരവേറ്റു മനസ്സിനെയും ശരീരത്തെയും വിശുദ്ധിയിലേക്കു നയിക്കുന്നതാണ് കണ്‍വന്‍ഷനുകള്‍. ഒാര്‍ത്തഡോക്സ് സഭയുടെ സഞ്ചാര സുവിശേഷ വിഭാഗമായ സ്നേഹസന്ദേശമാണ് കണ്‍വന്‍ഷനുകള്‍ നയിക്കുന്നത്. നാലാംതീയതിവരെ വൈകിട്ട് ആറിനാണ് കണ്‍വന്‍ഷനുകള്‍. 

ഇന്ന് ആറിനു നാഗ്പൂര്‍ സെന്റ് തോമസ് ഒാര്‍ത്തഡോക്സ് സെമിനാരി പ്രഫസര്‍ ഫാ. ഡോ. കെ. വര്‍ഗീസ് തിരുവചന സന്ദേശം നല്‍കും. യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ഥനയും സമര്‍പ്പണ ശുശ്രൂഷയും നടക്കും. നാളെ കുടുംബഭദ്രതയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും സമര്‍പ്പണശുശ്രൂഷയും നടക്കും. ഫാ. ഷിബു ടോം വര്‍ഗീസ് നിരണം വചനസന്ദേശം നല്‍കും. 

ടിറ്റോ സ്മൃതി അഖില കേരള ചിത്രരചന മല്‍സരം നിറച്ചാര്‍ത്ത് -2015നും നാളെ പുതുപ്പള്ളി പള്ളി വേദിയാകും. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 10.30നു മല്‍സരങ്ങള്‍ ആരംഭിക്കും. മൂന്നാം തീയതി കണ്‍വന്‍ഷനില്‍ ഒാര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസും നാലാം തീയതി ഫാ. അജി വര്‍ഗീസ് ബത്തേരിയും സന്ദേശം നല്‍കും. മദ്യം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവയില്‍നിന്നു മോചനത്തിനുള്ള പ്രാര്‍ഥന, കാന്‍ഡില്‍ പ്രയര്‍ എന്നിവ യഥാക്രമം കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തും. 

പെരുന്നാളിനോടനുബന്ധിച്ചു പ്രസിദ്ധമായ അപ്പവും കോഴിനേര്‍ച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍ പള്ളി ഒാഫിസില്‍നിന്നു ലഭിക്കുന്നതാണ്. പ്രധാന പെരുന്നാള്‍ ദിനമായ ഏഴിനു രാവിലെ ഏഴു മുതല്‍ നേര്‍ച്ച ലഭ്യമാണ്.

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

പുതുപ്പള്ളി പള്ളി: വെച്ചൂട്ടിനുള്ള ഒരുക്കം നാളെ തുടങ്ങും


 നവമാധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിലെ പ്രധാന ചടങ്ങായ വെച്ചുട്ടിനുള്ള ഒരുക്കങ്ങൾ നാളെ ആരംഭിക്കും. വെച്ചുട്ടിനുള്ള മാങ്ങാ അരിച്ചിലിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിനു സംസ്ഥാന വനിത കമ്മിഷൻ അംഗം ഡോ. ജെ. പ്രമീള ദേവി നിർവഹിക്കും. 

ഭാരതീയ വാസ്തു സങ്കൽപ്പം അനുസരിച്ചു പണികഴിപ്പിച്ച ദേവാലയമാണ് പുതുപ്പള്ളി പള്ളി. ഒൻപതു ത്രോണോസുകളാണ് പള്ളിയുടെ പ്രത്യേകത. മധ്യഭാഗത്തുള്ള വലിയ പള്ളിയുടെ പ്രധാന ത്രോണോസ് വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലാണ്. ഇടത്തും വലത്തുമായി പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടേയും നാമത്തിലുള്ള ത്രോണോസുകൾ സ്ഥിതി ചെയ്യുന്നു. വലിയപള്ളിയുടെ വടക്കു ഭാഗത്തെ പ്രധാന ത്രോണോസ് വിശുദ്ധ ദൈവമാതാവിന്റെയും ഇടത്തും വലതുമായി മർത്തശ്മൂനിയമ്മ, മോർത്ത യുലീത്ത എന്നിവരുടെയും നാമത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. ശുദ്ധിമതികളുടെ നാമത്തിലുള്ള ഏക ദേവാലയം കൂടിയാണിത്. 

പ്രധാന പള്ളിയുടെ തെക്കുഭാഗത്ത് വിശുദ്ധബഹനാൻ സഹദായുടെയും ഇടതും വലത്തുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെയും പരുശുദ്ധ പാമ്പാടി തിരുമേനിയുടെയും നാമത്തിൽ ത്രോണോസുകളുണ്ട്. വട്ടശേരി തിരുമേനിയുടെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിച്ചിരിക്കുന്ന ത്രോണോസും പുതുപ്പള്ളി പള്ളിയിലാണ്.

2015, ഏപ്രിൽ 29, ബുധനാഴ്‌ച

ആചാരത്തനിമയിൽ പുതുപ്പള്ളി പെരുന്നാൾ കൊടിയേറി


 പൗരസ്ത്യജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന് ഭക്തിയുടെ നിറവിൽ കൊടിയേറി.

മഴയിലും പരമ്പരാഗത പാട്ടുകൾ പാടി പുതുപ്പള്ളി എറികാട് കരകളിൽ നിന്ന് ആഘോഷങ്ങളോടെയാണു കൊടിയേറ്റിനുള്ള കമുകുമരങ്ങൾ ഘോഷയാത്രയായി എത്തിച്ചത്. വാദ്യമേളങ്ങൾക്കൊപ്പം ആർപ്പുവിളികളും ആരവങ്ങളുമായി നൂറുകണക്കിനാളുകളാണു കൊടിമരഘോഷയാത്രയിൽ പങ്കെടുത്തത്.

പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തിയ ശേഷമായിരുന്നു പെരുന്നാളിനെ വരവേറ്റു കൊണ്ട് കൊടിമരം ഉയര്ത്തൽ.  അഭിവന്ദ്യ  മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവർ കൊടിയേറ്റിനു മുഖ്യകാർമികത്വം വഹിച്ചു. മേയ് അഞ്ചു മുതൽ ഏഴു വരെയാണു പ്രധാന പെരുന്നാൾ.

ആചാരത്തിനിമകൾ നിറഞ്ഞ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പുതുപ്പള്ളിപള്ളിയിലേക്കു വിവിധ ദേശങ്ങളിൽ നിന്നും തീർഥാടകരുടെ ഒഴുക്ക് ആരംഭിച്ചു.

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളിയില്‍ കൊടിയേറ്റ് ഇന്ന്


പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് ഇന്ന് കൊടിയേറും. ഉച്ചക്ക്  2 മണിക്ക് പള്ളിയിൽ  നിന്നും ആരംഭിക്കുന്ന പുതുപ്പള്ളി, എറികാട് കരക്കാരുടെ നേതൃത്വത്തിലുള്ള കൊടിമരഘോഷയാത്ര കവുങ്ങുകളും ആയീ തിരിച്ചു പള്ളിയിലെത്തിയ ശേഷം വൈകീട്ട് 4.30ഓടെയാണ് കൊടിയേറ്റ്. 

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ ചേർന്ന് കൊടിയേറ്റും.

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ നാളെ കൊടിയേറുന്നു


പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ  വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് നാളെ കൊടിയേറും. രണ്ടു മണിക്ക് കൊടിമരഘോഷയാത്ര ആരംഭിക്കും.

പുതുപ്പള്ളി - എറികാട് കരക്കാർ കമുക് മുറിച്ച് വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും പുതുപ്പള്ളി പുണ്യാളച്ചനെ സ്തുതിച്ചുകൊണ്ടുള്ള വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ ആഘോഷപൂർവ്വം പള്ളിയിലെത്തിക്കും. തുടർന്ന് പള്ളിക്ക് പ്രദക്ഷിണം. 

കമുക് പള്ളിയുടെ മുന്നിൽ കുരി ശിൻതൊട്ടിയുടെ ഇരുവശത്തും നാട്ടും. 4.30ന് അഭിവന്ദ്യരായ  ഗീവർഗീസ് മാർ കൂറിലോസും ഡോ.യൂലിയോസും ചേർന്ന് കൊടിയേറ്റും. രണ്ടു കൊടിമരങ്ങൾ പുതുപ്പള്ളി പള്ളിയുടെ പ്രതേകതയാണ്.

മേയ് അഞ്ച്, ആറ്, ഏഴ്തീയതികളിലാണു പ്രധാന പെരുന്നാൾ. 

2015, ഏപ്രിൽ 26, ഞായറാഴ്‌ച

പുതുപ്പള്ളി പള്ളി പെരുന്നാളിന് ഒരുക്കമായി; 28നു കൊടിയേറ്റ്



 പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിന് ഒരുക്കമായി. 28ന് ആണ് കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണു പ്രധാന പെരുന്നാള്‍. മൂന്നിനു പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയാവും. പെരുന്നാളില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് എത്തുക. തീര്‍ഥാടകരെ സ്വീകരിക്കാന്‍ പള്ളിയില്‍ വിപുലമായ ക്രമീകരണമാണ് ഒരുക്കിയതെന്നു ഭാരവാഹികള്‍ പറഞ്ഞു. 

പെരുന്നാളിന്റെ സമാപനം കുറിച്ചു നടക്കുന്ന വെച്ചൂട്ടില്‍ ഇത്തവണ രണ്ടു ലക്ഷം തീര്‍ഥാടകരെയാണു പ്രതീക്ഷിക്കുന്നത്. പള്ളിയിലേക്കുള്ള വഴികള്‍ തോരണങ്ങളാല്‍ അലങ്കരിച്ചു. റാസയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്നതിനു 11,000 മുത്തുക്കുടകള്‍ ഒരുക്കി. പള്ളിയുടെ തെക്കുവശത്തു സ്ഥിരം പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. കൊല്ലത്തുനിന്നുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ ദീപാലങ്കാര ജോലികള്‍ പള്ളിയില്‍ പൂര്‍ത്തിയാക്കി.

പെരുന്നാള്‍ കഴിഞ്ഞ് ഒരാഴ്ചകൂടി ദീപാലങ്കാരപ്രഭയിലാകും പള്ളി. പെരുന്നാള്‍ ദിനങ്ങള്‍ പള്ളിയും പരിസരവും ഉല്‍സവമേഖലയാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കും. കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍, പത്തനംതിട്ട, മാവേലിക്കര, കൊട്ടാരക്കര, തിരുവല്ല, കോട്ടയം ഡിപ്പോകളില്‍നിന്നു പ്രത്യേക സര്‍വീസുകള്‍ നടത്തും.

2015, ഏപ്രിൽ 5, ഞായറാഴ്‌ച

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാൾ



പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാൾ 2015 April 5 & 6

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കനക ജൂബിലി പെരുന്നാൾ 2015 ഏപ്രിൽ മാസം 5,6 തീയതികളിൽ പാമ്പാടി ദയറായിൽ പരിശുദ്ധ കാതോലിക്ക ബാവ തിരുമനസിന്റെ മുഖ്യ കാർമികത്വത്തിൽ ആചരിക്കുന്നതാണ്.


© 2009 Puthuppally Pally Varthakal™

2015, മാർച്ച് 25, ബുധനാഴ്‌ച

ജീവകാരുണ്യ പദ്ധതികളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം നടന്നു


പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി അഞ്ചു നൂറ്റാണ്ടിന്റെ നിറവിൽ. ഇതോട്നുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം ഞായറാഴ്ച (22-03-2015) രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആദരണിയനായ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു. ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളിലെ ആധ്യാപകരും വിദ്യാർഥികളും ഒപ്പ് വെച്ച അവയവദാന സമ്മതപത്രം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമർപ്പിച്ചു. 

  ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നോട്ടുവന്ന പത്മശ്രീ സി .കെ .മേനോനെ ഗവർണ്ണർ ജസ്റ്റിസ് .പി .സദാശിവം ശ്ലാഘിച്ചു. സഹ ജീവികളെ നമ്മളിലൊന്നായി കാണുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മുഴുവൻ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ അവശതയും ബുദ്ധിമുട്ടും അനുഭവിക്കുന്ന അർഹരായ കുടുംബങ്ങളെ കണ്ടെത്തി സഹായഹസ്തം നൽകുന്ന പുതുപ്പള്ളി പള്ളിയുടെ പ്രവർത്തനങ്ങളെയും ഗവർണ്ണർ അഭിനന്ദിച്ചു. ലോകം ഒന്നാണ് എന്നതാണ് പ്രപഞ്ച സത്യം.എല്ലാ മത വിഭാഗങ്ങളും ഉൾകൊള്ളുന്നത് ഈ അന്ത :സത്തയാണ്.മാനവ സേവയാണ് ഈശ്വര സേവയെന്ന കാഴ്ചപ്പാട് വളർത്തിയെടുക്കണം. ഗവർണ്ണർ പറഞ്ഞു. പത്മശ്രീ സി.കെ .മേനോനെ ഗവർണ്ണർ ആദരിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിച്ചു.മന്ത്രി കെ.സി .ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.സി.കെ.മേനോൻ, വികാരി ഫാദർ മാത്യു വർഗീസ് ,സെക്രട്ടറി എബി മാത്യു എന്നിവർ സംസാരിച്ചു .

2015, മാർച്ച് 22, ഞായറാഴ്‌ച

അഞ്ചു നൂറ്റാണ്ടിന്റെ നിറവിൽ പുതുപ്പള്ളിപള്ളി, ജീവകാരുണ്യ പദ്ധതികളുടെ വിതരണവും



പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി അഞ്ചു നൂറ്റാണ്ടിന്റെ നിറവിൽ. ഇതോട്നുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം ഞായറാഴ്ച (22-03-2015) രാവിലെ 11.30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ആദരണിയനായ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കും. പുതിയ ഇടവക ഡയറക്ടറിയുടെയും വെബ്സൈറ്റ്ന്റെയും പ്രകാശനവും ഗവര്‍ണര്‍ നിർവഹിക്കും. ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളിലെ ആധ്യാപകരും വിദ്യാർഥികളും ഒപ്പ് വെച്ച അവയവദാന സമ്മതപത്രം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമർപ്പിക്കും.

മന്ത്രി കെ.സി.ജോസഫ്‌, ഐ.എസ്.ആർ.ഓ. മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ, സി. കെ. മേനോൻ എന്നിവർ പങ്കെടുക്കും.


© 2009 Puthuppally Pally Varthakal™

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

സുവിശേഷ ധ്യാനവും തീര്‍ഥയാത്രയും ഇന്ന് (27/2/15)



പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി  സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ വലിയനോമ്പിലെ സുവിശേഷധ്യാനം, ഉച്ചനമസ്‌കാരം, സ്‌നേഹവിരുന്ന്, പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ഥയാത്ര എന്നിവ ഇന്നു നടത്തും. 

വികാരി ഫാ. മാത്യു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ 10.30ന് ആരംഭിക്കുന്ന സുവിശേഷധ്യാനം ഡോ. കെ. എന്‍. മാത്യു നയിക്കും. പഴയ സെമിനാരി തീര്‍ഥയാത്ര അഞ്ചിന് ആരംഭിക്കും. തിരികെ പോരാന്‍ വാഹനക്രമീകരണം ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റിമാരായ കെ. ജോര്‍ജ്, ലിജോയ് വര്‍ഗീസ്, സെക്രട്ടറി എബി മാത്യു എന്നിവര്‍ അറിയിച്ചു.

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ ധ്യാനം ഇന്ന് (06/02/2015)



ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഇന്ന് (06/02/2015) 10.30 ന് ധ്യാനം.

ഫാ. എബി ടി. സാമുവല്‍ ഇലന്തൂര്‍ ധ്യാനം നയിക്കും.

11.30 ന് കുര്‍ബാന. ഒന്നിന് സ്‌നേഹവിരുന്ന്. 5.30 ന് സന്ധ്യാ നമസ്‌കാരം.


2015, ജനുവരി 19, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളിയും റണ്‍ കേരള റണ്ണില്‍




 ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയും പങ്കെടുക്കുന്നു. 

പള്ളിയുടെ ഉടമസ്ഥതയിലുള്ള ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂള്‍ ബാന്‍ഡ് സംഘം റണ്‍ കേരള റണ്ണിന് ആവേശം പകരാന്‍ തിങ്കളാഴ്ച വൈകുന്നേരം 3.30നു പുതുപ്പള്ളി കവലയില്‍ ബാന്‍ഡ് ഡിസ്‌പ്ലേ നടത്തും. 

ചൊവ്വാഴ്ച രാവിലെ 10നു പുതുപ്പള്ളി പള്ളി മുറ്റത്തുനിന്നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൂട്ടയോട്ടം പുതുപ്പള്ളി ജംക്ഷനില്‍ വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന റണ്‍ കേരള റണ്ണില്‍ അണിചേരും.